ക്യാമറയ്ക്ക് മുമ്പില്‍ നിന്ന കാവല്‍ക്കാരനോട് പണ്ട് ഇന്ത്യയുടെ 'ചൗക്കിദാര്‍' ചെയ്തത്; മോദിയുടെ കപടസ്‌നേഹത്തിന്റെ വീഡിയോ പുറത്തു വിട്ട് ധ്രുവ് റാഠി

താന്‍ ഇന്ത്യയുടെ ചൗക്കിദാറാണെന്ന് നിരന്തരം വിളിച്ചു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാവല്‍ക്കാരോടുള്ള കപടസ്‌നേഹം തുറന്നു കാട്ടി യൂട്യൂബര്‍ ധ്രുവ് റാഠി. മോദി അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോയാണ് സംഘപരിവാര്‍ വിമര്‍ശനങ്ങളിലൂടെയും രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും ശ്രദ്ധേയനായ ധ്രുവ് റാഠി പുറത്തു വിട്ടിരിക്കുന്നത്.

“അദ്ദേഹം അന്ന് ചൗക്കീദാറുകളോട് പെരുമാറിയത് എങ്ങിനെയായിരുന്നെന്ന് കാണൂ” എന്നു പറഞ്ഞു കൊണ്ടാണ് മോദിയുടെ ഒരു പഴയ വീഡിയോ ധ്രുവ് റാഠി പങ്കുവെച്ചത്.

ഒരു പരിപാടിയിക്കിടെ ക്യാമറയ്ക്ക് മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന മോദിയെയാണ് വീഡിയോയില്‍ കാണുന്നത്. കൈകൂപ്പി നടക്കുന്നതിനിടെ തന്റെ മുമ്പിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ മോദി തട്ടി മാറ്റുന്നതിന്റെ വീഡിയോയാണ് ധ്രുവ് റാഠി പുറത്തുവിട്ടത്. മോദി ദേഷ്യത്തോടെയാണ് സുരക്ഷാ ജീവനക്കാരന്റെ തോളില്‍ തട്ടി മാറി നില്‍ക്കാന്‍ ആജ്ഞാപിക്കുന്നത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരന്‍ ക്യാമറുടെ മുന്നില്‍ നിന്ന് പുറകിലോട്ട് പോകുന്നത് വീഡിയോയില്‍ കാണാം.

അന്ന് കാവല്‍ക്കാരനോട് ഇങ്ങനെ പെരുമാറിയ മോദി ഇന്ന് സ്വയം ചൗക്കീദാറെന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് ധ്രുവ് മോദിയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.