കോവിഡ് മരണങ്ങൾക്ക് ₹ 4 ലക്ഷം നഷ്ടപരിഹാരം നൽകാൻ കഴിയില്ല: സുപ്രീം കോടതിയോട് കേന്ദ്രം

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നവയ്ക്ക് മാത്രമാണ് ഈ നഷ്ടപരിഹാരം നൽകാൻ സാധിക്കൂ എന്നും കേന്ദ്രം പറഞ്ഞു.

3.85 ലക്ഷത്തിലധികം മരണങ്ങൾക്ക് കോവിഡ് കാരണമായിട്ടുണ്ട് – ഇത് വർദ്ധിക്കാൻ സാധ്യതയുണ്ട് – കോവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കഴിയില്ല. കോവിഡ് ഒഴികെയുള്ള രോഗങ്ങൾക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

ഭൂകമ്പം അല്ലെങ്കിൽ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്ന് ദുരന്തനിവാരണ നിയമത്തിൽ പറയുന്നു, പകർച്ചവ്യാധിയെ തുടർന്നുള്ള മരണം വൻ തോതിലായതിനാൽ കോവിഡ് മരണത്തിന് ഇത് ബാധകമല്ലെന്ന് സർക്കാർ പറഞ്ഞു.

ആരോഗ്യച്ചെലവിലെ വർധനയും കുറഞ്ഞ നികുതി വരുമാനവും മൂലം സംസ്ഥാനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആയിരക്കണക്കിന് കോവിഡ് ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നത് ബജറ്റിനപ്പുറത്താണെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വിശദീകരിച്ചു.

കോവിഡ് വന്ന് മരിച്ച ആളുടെ മരണ സർട്ടിഫിക്കറ്റിൽ “കോവിഡ് മരണം” എന്ന് പരാമർശിക്കുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.