ബി.ജെ.പിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നത് 'കഞ്ചാവ് സർവേ'കളെന്ന് അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ ബിജെപി ഭരണത്തുടർച്ച നേടും എന്ന വിധത്തിൽ പുറത്തുവന്ന അഭിപ്രായ സർവേകളെ കണക്കറ്റ് പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇത് അഭിപ്രായ സർവേയല്ല,വല്ല കഞ്ചാവ് സർവേ ആയിരിക്കുമെന്നും അഖിലേഷ് ദേശീയ മാധ്യമങ്ങളിലൊന്നിനോട് പ്രതികരിച്ചു.

ഇതൊന്നും അഭിപ്രായ സര്‍വേകളല്ല, കേവലം കഞ്ചാവ് സര്‍വേകളാണ്. എന്തൊക്കെ ലഹരിമരുന്നുകൾ കഴിച്ചിട്ടാണ് അവര്‍ ഇത്തരത്തിലുള്ള ഡേറ്റയും കണക്കുകളും കാണിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെന്നും അഖിലേഷ് പറയുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഏറ്റവും വലിയ നുണയൻ എന്നും അദ്ദേഹം ആരോപിച്ചു.

അഭ്യൂഹങ്ങൾക്കു വിരാമമിട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. മെയിൻപുരി ജില്ലയിലെ കർഹാലിൽനിന്നു തന്നെയാണ് അഖിലേഷ് മത്സരിക്കുക. മുലായം സിങ് യാദവ് 5 തവണ തിരഞ്ഞെടുക്കപ്പെട്ട, ലോക്സഭാ മണ്ഡലമായ മെയിൻപുരിയിൽ ഉൾപ്പെട്ട മണ്ഡലമാണിത്.

7ഘട്ടങ്ങളായാണ് യു.പി തെ​രഞ്ഞെടുപ്പ്. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. മാർച്ച് ഏഴിന് അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.

Read more

യുപിയിൽ ബിജെപി ഒഴികെ ഏതു കക്ഷികളുമായും സഹകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവർത്തിച്ചു. താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന മട്ടിൽ പ്രതികരിച്ചത് നിരന്തരമുള്ള ചോദ്യങ്ങളോടു തമാശമട്ടിൽ നിലപാടെടുത്തതാണെന്നും അവർ പറഞ്ഞു