സ്വപ്നയെ കണ്ടത് രണ്ടു ദിവസം മുമ്പ്, പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല, മനസ്സ് കൊണ്ട് ബി.ജെ.പിയെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍: വിജേഷ് പിള്ള

ബിസിനസ് ആവശ്യത്തിനാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിജേഷ് പിള്ള. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ വെബ് സീരിസിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ബംഗളൂരുവില്‍ പോയി സ്വപ്നയെ കണ്ടത് എന്നാണ് വിജേഷ് പറയുന്നത്. വ്യാഴാഴ്ച ഇഡി വിജേഷിനെ ചോദ്യം ചെയ്തിരുന്നു.

രാത്രി 12 മണിയോടു കൂടിയായിരുന്നു ഇഡി വിജേഷ് പിള്ളയെ പുറത്തുവിട്ടത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ വെബ് സീരിസിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ബംഗളൂരുവില്‍ പോയത്. ഹോട്ടലില്‍ സ്വപ്ന വന്നു. അവിടെ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

എന്നാല്‍, ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ യാതൊരു വാസ്തവവുമില്ല, ആരോപണങ്ങളെല്ലാം തെറ്റായ കാര്യങ്ങളാണ്. പാര്‍ട്ടിയുമായിട്ട് യാതൊരു ബന്ധവുമില്ല, ഈ പറയുന്ന ആരേയും അറിയില്ല. പത്രത്തിലും മാധ്യമങ്ങളിലും കണ്ട പരിചയമല്ലാതെ അവര്‍ക്ക് തന്നെയോ തനിക്ക് അവരെയോ അറിയില്ല.

ബിസിനസ് ബന്ധപ്പെട്ട കാര്യത്തിനായിരുന്നു ബെംഗളൂരുവില്‍ ചെന്നത്. വെബ് സീരിസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമായിരുന്നു. ഈ പറയുന്ന പോലെ ഒരു കാര്യങ്ങളും ഉണ്ടായിട്ടില്ല. രണ്ട് ദിവസം മുമ്പായിരുന്നു സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്.

ഒരു പാർട്ടിയുമായും ബന്ധമില്ല. ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല, പ്രവർത്തിച്ചിട്ടുമില്ല. പാർട്ടിയിലെ ഒരാളെയും നേരിട്ട് ബന്ധമില്ല. സ്വപ്‌ന ഉന്നയിക്കുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിനെയും നേരിട്ട് പരിചയമില്ല. അവർക്കും തന്നെയും അറിയില്ല. മനസുകൊണ്ട് ബിജെപിയെ ഇഷ്ടപ്പെടുന്ന ആളാണ് താന്‍ വിജേഷ് പറയുന്നു.

ഇഡിയുടെ അടുത്ത് അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. വെബ് സീരിസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയിലെ ചിത്രങ്ങളാണ് സ്വപ്ന പുറത്തുവിട്ടത് എന്നാണ് വിജേഷ് പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്.