കളമശ്ശേരി സ്ഫോടനം; പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ്, അന്വേഷണം എൻഐഎക്ക് വിടണമെന്ന് ബിജെപി, സർവ്വകക്ഷി യോഗത്തിൽ ഒറ്റക്കെട്ടായി കേരളം

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ യോഗസ്ഥലത്ത് നടന്ന് സോഫോടനത്തിൽ പ്രതിപക്ഷം സർക്കാനിനൊപ്പമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോ​ഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുത്. നിരീക്ഷണം ശക്തമാക്കണം.ചില ഭാഗത്തു നിന്ന് ദൗർഭാഗ്യകരമായ പ്രതികരണം ഉണ്ടായി. എന്താണ് നടന്നത് എന്ന് അറിയും മുൻപ് ഒരു നേതാവ് പലസ്തീനുമായി ബന്ധപ്പെടുത്തി എന്നും സതീശൻ വിമർശിച്ചു. കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്നു അഭിപ്രായം ഇല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

എന്നാൽ സ്ഫോടനക്കേസിൽ അന്വേഷണം എൻഐഎക്ക് വിടണമെന്ന് ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.സ്ഫോടനത്തിന് പിന്നിൽ മാർട്ടിൻ മാത്രം ആകില്ലെന്നും ഭീകരവാദ ബന്ധം ആദ്യം ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ‌ആണെന്നും സി കൃഷ്ണകുമാർ വിമർശിച്ചു.

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്നും അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്.