ടാറ്റൂ സ്റ്റുഡിയോയിലെ പീഡനകേസ്; സുജീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഡിസിപി

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസില്‍ അറസ്റ്റിലായ പ്രതി സുജീഷ് കുറ്റക്കാരനാണെന്ന് പൊലീസ്. പ്രതി കുറ്റം നിഷേധിച്ചു എങ്കിലും അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകളുകള്‍ ലഭിച്ചുവെന്നും എറണാകുളം ഡിസിപി വി.യു കുര്യാക്കോസ് അറിയിച്ചു.

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ നിയമലംഘനങ്ങള്‍ നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ടാറ്റൂ സ്റ്റുഡിയോകളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരവീഴ്ചകള്‍ നടക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം തനിക്കെതിരായ പീഡന കേസിന് പിന്നില്‍ ഗൂഢാലോചനയാമെന്നാണ് സുജീഷിന്റെ മൊഴി. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പ് തന്നെ പങ്കാളിയാക്കാന്‍ ശ്രമിച്ചു. അതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് ഈ കേസെന്നും സുജീഷ് ആരോപിക്കുന്നു.

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ വെള്ളിയാഴ്ച നിരവധി യുവതികള്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ യുവതികള്‍ പരാതിയുമായി എത്തിയതോടെ ശനിയാഴ്ച ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയുടെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചു, ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. സാമൂഹ്യ മാധ്യത്തിലൂടെയാണ് യുവതി ആരപണമുന്നയിച്ചത്. തുടര്‍ന്ന് മീടൂ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.