ശ്രീധരന്‍ പിള്ളയെ വിമര്‍ശിച്ച് തോമസ് ഐസക്; ദേശീയപാത വികസനം അട്ടിമറിക്കാന്‍ കേന്ദ്രത്തിലേക്ക് കത്ത് അയച്ചെന്നും ആരോപണം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനകാര്യമന്ത്രി തോമസ് ഐസക്. ഇടപ്പളളി-മൂത്തകുന്നം ദേശീയപാതയിലെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ശ്രീധരന്‍ പിള്ള അയച്ച കത്തുള്‍പ്പെടെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് തോമസ് ഐസകിന്റെ വിമര്‍ശനം. ബിജെപി അധ്യക്ഷ പദവിയെ കേരളവികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരം ആക്കുകയാണ് ശ്രീധരന്‍ പിള്ളയെന്നാണ് തോമസ് ഐസകിന്റെ ആരോപണം.

കേരളത്തിന്റെ ദേശീയപാത വികസനം അട്ടിമറിച്ച പിള്ളയെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. നാടിന്റെ ഭാവി വികസനത്തെ പിന്‍വാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാര വര്‍ത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണമെന്നും തോമസ് ഐസക് പറയുന്നു.

കേന്ദ്രത്തിന് കത്തയക്കുക വഴി കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ ചട്ടുകമായി നിന്നു കൊടുക്കുകയാണ് ശ്രീധരന്‍ പിള്ളയെന്നും തോമസ് ഐസക് ആരോപിക്കുന്നു. എങ്ങിനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവര്‍ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം