ടി.എന്‍ പ്രതാപന്‍ അടക്കമുള്ള എം.പിമാര്‍ക്ക് എതിരെ കെ.പി.സി.സിയില്‍ കടുത്ത വിമര്‍ശനം, മത്സരിക്കാനില്ലന്ന് പറഞ്ഞത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി

ഇനി ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലന്ന് പ്രഖ്യാപിച്ച ടി എന്‍ പ്രതാപന്‍ അടക്കമുള്ള എം പിമാര്‍ക്കെതിരെ കെ പി സി സി ഭാരവാഹി യോഗ്ത്തില്‍ കടുത്ത വിമര്‍ശനം. ഇനി ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലന്ന് പ്രഖ്യാപിച്ച എം പിമാര്‍ തിരഞ്ഞെടുപ്പിന് പതിനഞ്ച് മാസം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നകയാണെന്ന് കെ പി സി സി ഭാരവാഹികള്‍ ആരോപിച്ചു.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ എം പിമാരെ താക്കീത് ചെയ്യണമെന്നും അവരെ നിലക്ക് നിര്‍ത്തണമെന്നുമുള്ള അഭിപ്രായമാണ് കെ പി സി സി നേതൃയോഗത്തിലുയര്‍ന്നത്. നാളെത്തെ നിര്‍വ്വാഹക സമിതിയോഗത്തില്‍ ഇക്കാര്യം തിരുമാനിക്കാമെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. എം പിമാരുടെ സ്വയം പ്രഖ്യാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് നിലവില്‍ കെ പി സി സി തിരുമാനം.

അതേ സമയം പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ടുമുന്നോട്ടു പോകുന്ന ശശി തരൂരിന്റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് കെ പി സി സി ക്ക് യാതൊരു പിടുത്തവുമില്ല.തരൂര്‍ വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ച്ച പറ്റി എന്നും കെ പി സി സി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. കോഴിക്കോട്ടെ തരൂരിന്റെ പപരിപാടി വിലക്കിയതാണ് അനാവശ്യ വിവാദം ഉണ്ടാകാന്‍ കാരണം . തരൂരിന് അമിത പ്രാധാന്യം നല്‍കി വിഷയം വഷളാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.