മുട്ടില്‍ മരംമുറി കേസിലും തിരിച്ചടി; സ്വമേധയാ കേസെടുത്ത് ഗ്രീന്‍ ട്രിബ്യൂണല്‍

മുട്ടില്‍ മരംമുറി കേസില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. എത്രത്തോളം മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടു, എവിടെ നിന്നൊക്കെയാണ് മരം മുറി നടന്നത്, എത്രത്തോളം പാരിസ്ഥിതിക ആഘാതം ഉണ്ടായി തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.

ഓഗസ്റ്റ് 31നകം ഇക്കാര്യങ്ങളില്‍ വിശദമായ മറുപടി നല്‍കാനാണ് സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിമാര്‍, വയനാട് കളക്ടര്‍ എന്നിവര്‍ സ്വമേധയാ മറുപടി നല്‍കണമെന്നും ട്രിബ്യൂണല്‍ പറഞ്ഞു.

മുട്ടില്‍ മരം മുറി കേസില്‍ സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിലെ പ്രതികളെ പിടികൂടാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രീയത്വമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

Read more

701 കേസുകളാണ് മരംമുറിയുമായി മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ ആരെയൊക്കെ പിടികൂടിയെന്ന് കോടതി ഇന്നലെ ആരായുകയും ചെയ്തിരുന്നു. 300ലധികം മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു.