ആനത്തലവട്ടം ആനന്ദന് വിട ചൊല്ലി ജന്മനാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയ സഖാക്കൾ

മുതിർന്ന സിപിഎം നേതാവും, മുൻ എംഎൽഎയും, സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ ആനത്തലവട്ടം ആനന്ദന് വിടചൊല്ലി ജന്മനാട്. തിരുവനന്തപുരം ശാന്തി കവാടത്തിൽ ഔദ്യോഗികബഹുമതികളോടെയാണ് സംസ്കാരം നടന്നത്.പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിലും സിഐടിയു ഓഫിസിലും മൃതദേഹം പൊതു ദർശനത്തിന് വച്ചിരുന്നു.

മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും ഉൾപ്പെടെ പ്രമുഖ സിപിഎം നേതാക്കളെല്ലാം പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചാണ് സഖാക്കളും സഹപ്രവര്‍ത്തകരും ആനത്തലവട്ടം ആനന്ദനെ യാത്രയാക്കിയത്.

കാൻസർ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അനത്തലവട്ടം അനനന്ദൻ കഴിഞ്ഞദിവസം വൈകീട്ടാണ് ലോകത്തോട് വിട പറഞ്ഞത്. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മൂന്നുതവണ എം.എൽ.എ ആയിരുന്നു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായിരുന്നു