തെമ്മാടികൂട്ടത്തിന്റെ സെക്രട്ടറി 'എന്തോ ഒരു ഷോ' സഹപാഠിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലിലാണ്, എങ്ങനെ വിവരമറിയിക്കും: എസ്.എഫ്‌.ഐക്ക് എതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

വയനാട്ടില്‍ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് എസ്എഫ്‌ഐയുടെ വിശദീകരണത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. നേതൃത്വത്തിന്റെ അറിവില്ലാതെയാണ് എസ്എഫ്‌ഐ വയനാട് തെമ്മാടിക്കൂട്ടം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത് എന്ന് സംസ്ഥാന തെമ്മാടിക്കൂട്ടം പറയുന്നു. സംഭവം സത്യമാണ്, ആ സംസ്ഥാന തെമ്മാടികൂട്ടത്തിന്റെ സെക്രട്ടറി ‘എന്തോ ഒരു ഷോ’ സഹപാഠിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലിലാണ്. അതുകൊണ്ട് എങ്ങനെ വിവരമറിയിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എസ്എഫ്‌ഐ വയനാട് യൂണിറ്റിനെയുംനേതൃത്വത്തെയും തെമ്മാടിക്കൂട്ടമെന്ന് വിളിച്ച രാഹുല്‍ സിപിഎം സംസ്ഥാന നേൃത്വത്തെ ഗുണ്ടാപ്പടയെന്നും വിശേഷിപ്പിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

നേതൃത്വത്തിന്റെ അറിവില്ലാതെയാണ് SFI വയനാട് തെമ്മാടിക്കൂട്ടം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത് എന്ന് SFI സംസ്ഥാന തെമ്മാടിക്കൂട്ടം. സംഭവം സത്യമാണ്, ആ സംസ്ഥാന തെമ്മാടികൂട്ടത്തിന്റെ സെക്രട്ടറി ‘എന്തോ ഒരു ഷോ’ സഹപാഠിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലിലാണ്. അവന്‍ തന്നെയാണ് AlSF വനിതാ നേതാവിനോട് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കുമെന്ന് പറഞ്ഞ കേസിലും ഉള്ളത് ഈ ക്രിമിനലാണ്. ജയിലില്‍ കിടക്കുന്ന അവനെ ജില്ലാ തെമ്മാടിക്കൂട്ടം എങ്ങനെ വിവരം അറിയിക്കും. അതുകൊണ്ട് അവര്‍ CPIM സംസ്ഥാന ഗുണ്ടാപ്പടയെയാണ് അറിയിച്ചത്. ചങ്ങലയ്ക്കിടണം ഈ പേക്കൂട്ടത്തെ…