'ചെറിയാ കാര്യങ്ങള്‍ക്ക് വലിയ കേസെടുക്കണോ, പൊലിസിന് അല്‍പ്പം സാമാന്യബോധമാകാം' വിമര്‍ശിച്ച് ഹൈക്കോടതി

ചെറിയ കാര്യങ്ങള്‍ക്ക് പോലും ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമോ എന്ന് ഹൈക്കോടതി പൊലീസിനോട്. കുന്നംകുളം പൊലീസ് ഒരു ബി ജെ പി പ്രവര്‍ത്തകനെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇത് വ്യക്തിമാക്കിയത്.

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് വൈദ്യുതി തൂണില്‍ ബി ജെ പിയുടെ പോസ്റ്റര്‍ പതിച്ച യുവാവിന്റെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കുന്നംകുളം പൊലീസ് എടുത്തകേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരത്തില്‍ കേസെടുക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് റിഫ്രെഷ്മെന്റ് ക്ലാസ് നടത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

കാണിപ്പയ്യൂര്‍ സ്വദേശി രോഹത് കൃഷ്ണ ഫയല്‍ ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നാലെ വൈദ്യുതി നിയമത്തിലെ വകുപ്പുകളും കൂടെ ചുമത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കേസിന്റെ വിചാരണ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും തൃശൂര്‍ അഡീഷണല്‍ മജിസ്‌ട്രേറ്് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Read more

വെറും ശാസനയില്‍ തീര്‍ക്കാവുന്ന പ്രശ്‌നമായിരുന്നു ഇതെന്നും അനാവിശ്യമായി സെഷന്‍സ് കോടതിയിലേക്ക് വലിച്ചു നീട്ടുകയായിരുന്നു പ്രശ്‌നമെന്നും ഹൈക്കോടതി സൂചിപ്പിച്ചു. മറ്റാര്‍ക്കും ശല്യമാകാത്ത ചെറിയ കാര്യങ്ങള്‍ക്ക് കേസെടുക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം വ്യക്തമാക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു