'വേടനെതിരായ പരാതികളിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു, സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം'; പരാതിയുമായി സഹോദരൻ

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരായ പീഡന പരാതികളിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നാരോപിച്ച് വേടന്റെ സഹോദരൻ ഹരിദാസ് രംഗത്ത്. വിഷയം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി ഹരിദാസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നും വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്നും പരാതിയിൽ സഹോദരൻ ആവശ്യപ്പെടുന്നു.

പരാതികളിൽ രാഷ്ട്രീയമായ ഗൂഢാലോചന സംശയിക്കുന്നുവെന്ന് സഹോദരൻ പരാതിയിൽ പറയുന്നു. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ബലാത്സംഗക്കേസിൽ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.

വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എല്ലാം പിന്നീട് പറയാമെന്നായിരുന്നു വേടന്റെ പ്രതികരണം.വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.

Read more