അഴിച്ചുപണി ആരംഭിച്ചു; പൊലീസ് തലപ്പത്ത് നിന്ന് ബി. സന്ധ്യയേയും ഐജി വിജയനേയും മാറ്റി

പോലീസ് തലപ്പത്ത് അഴിച്ചുപണി ആരംഭിച്ചു. ദക്ഷിണാമേഖല എഡിജിപി ബി.സന്ധ്യയേയും എറണാകുളം റേഞ്ച് ഐ.ജി പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് സന്ധ്യയായിരുന്നു.

സംഭവത്തില്‍ നടിയുടെ മൊഴി ആദ്യമെടുത്ത ഉദ്യോഗസ്ഥനാണ് ഐജി പി.വിജയന്‍. പി.വിജയനെ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഐ.ജിയായിട്ടാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്. ബി.സന്ധ്യയ്ക്ക് പകരം അനില്‍ കാന്ത് ദക്ഷിണാമേഖല എഡിജിപിയാവും.

വിജയ് സാക്കറെയാണ് പുതിയ എറണാകുളം റേഞ്ച് ഐജി. സോളാര്‍ക്കേസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പോലീസില്‍ നിന്നും മാറ്റിയ കെ.പത്മകുമാറാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.