മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് എഐസിസി സംസ്ഥാന സെക്രട്ടറി കെ സി വേണുഗോപാൽ. ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് പിണറായി എന്നും പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തത് മുഖ്യമന്ത്രി തന്നെയാണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
മാസങ്ങൾക്ക് മുൻപ് ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംശയനിഴലിൽ നിർത്തിയതും പിണറായി വിജയൻ നടത്തിയ ഗൗരവമായ നീക്കമായിരുന്നെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മലപ്പുറത്തെപ്പോലെ സ്വഭിമാനമുള്ള ഒരു ജില്ലയെ അപമാനിച്ചത് മറക്കാൻ കഴിയാത്തതാണ്. പിണറായി പണക്കാടുതങ്ങളെയും അപമാനിക്കാൻ ശ്രമിച്ചുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
അതേസമയം ദേശീയപാത തകർന്നിട്ടും അവിടം സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറായില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ക്രിസ്ത്യൻ സമുദായത്തിനെതിരെ ബിജെപി അക്രമങ്ങൾ നടത്തുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. അതേസമയം നിലമ്പൂരിന്റെ മണ്ണ് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന മണ്ണാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.