ചാനലിന് പക്ഷമില്ല; ബിജെപിയുടെ തൊഴിലാളി സംഘടന വേദിയിലെത്തിയ ന്യൂസ് എഡിറ്ററെ 24 ന്യൂസ് സസ്‌പെന്‍ഡ് ചെയ്തു

ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംസിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ന്യൂസ് എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്ത് 24 ന്യൂസ്. ബിഎംഎസിന്റെ മഹിളാ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിനാണ് ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതിയെ അന്വേഷണവിഛേയമായി 24 ന്യൂസ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സുജയക്ക് 24 ന്യൂസിന്റെ എച്ച് ആര്‍. വിഭാഗത്തില്‍ നിന്നും നോട്ടീസ് ലഭിക്കുന്നത്.

24 ന്യൂസ് ആരുടെയും പക്ഷം പിടിക്കാത്ത ചാനലാണെന്നും അതില്‍, ജോലി ചെയ്യുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുത്താന്‍ ചാനലിനെ ബാധിക്കുമെന്നും കാട്ടിയാണ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്.

മഹിളാ ദിനത്തിലാണ് സുജയ പാര്‍വതി പിഎംഎസ് പരിപാടിയില്‍ പങ്കെടുത്ത്.
ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും പ്രധാനമന്ത്രി മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും ഇവര്‍ സംസാരിച്ചിരുന്നു. ഏത് കോര്‍പറേറ്റ് സംവിധാനത്തിന് കീഴില്‍ ജോലി ചെയ്യേണ്ടി വന്നാലും തന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും സുജയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഈ നിലപാടിനെതിരെ 24 ന്യസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു അന്വേഷണ വിധേയമായ മാറ്റി നിര്‍ത്തല്‍ 10 ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബിഎംഎസ് വേദിയില്‍ പോയതിന് സുജയയോട് ചാനല്‍ വിശദീകരണവും തേടിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ അവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

സിപിഎമ്മിന്റെ കീഴിലുള്ള കൈരളി ന്യൂസില്‍ കൂടിയാണ് സുജയ പാര്‍വതി മാധ്യമ രംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിലെത്തി അവിടെ നിന്നാണ് 24 ന്യൂസിലേക്ക് സുജയ എത്തുന്നത്.