മൂലമറ്റത്ത് ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രധാന തെളിവായ വാക്കത്തി കണ്ടെത്തി പൊലീസ്. കനാലിൽ നിന്നുമാണ് കൊലയാളികൾ ഉപയോഗിച്ച വാക്കത്തി കണ്ടെടുത്തത്. സാജന്‍റെ കൈ വെട്ടിയെടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് അറസ്റ്റിലായ പ്രതി അശ്വിൻ പറഞ്ഞത്.
കനാലിൽ നിന്ന് കാന്തം ഉപയോഗിച്ചാണ് പൊലീസ് വാക്കത്തി കണ്ടെത്തിയത്. കാഞ്ഞാർ എസ്എച്ച്ഒ കെ എസ് ശ്യാംകുമാറിൻെറയും ഫയർസ്റ്റേഷൻ ഹൗസ് ഓഫിസർ ടി കെ അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ പൊലീസിനൊപ്പം ഒമ്പതംഗ സംഘമാണ് കനാലിൽ തെരച്ചിലിൽ നടത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് തിരച്ചിൽ ആരംഭിച്ചത്. 12 മണിയോടെ വാക്കത്തി കണ്ടെടുത്തു. എട്ടു പ്രതികളുടെ വിരലടയാളം ശേഖരിക്കുകയും ചെയ്യ്തു. പ്രതികളെ മൂലമറ്റത്തെ തെളിവെടുപ്പിന് ശേഷം വെള്ളിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കി
Read more
ഗുണ്ടാനേതാവ് സാജനെ അതിക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയത്. വായിൽ തുണി തിരുകിയ ശേഷം കമ്പികൊണ്ട് തലയ്ക്കടിച്ചു. പിന്നീട് കൈകൾ വെട്ടിയെടുത്തു. ജനനേന്ദ്രിയം രണ്ടായി മുറിച്ചു. ഒരു വൃഷണം മുറിച്ചുകളയുകയും ചെയ്യ്തു. അതിന് ശേഷം സാജന്റെ ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.







