വയനാട്ടിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ. ചൂരൽമലയോട് ചേർന്നുള്ള കരിമറ്റം വനത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായത്. ജില്ലയിൽ കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാൽ അധികൃതർ വിവരമറിഞ്ഞത് മെയ് 30ന് മാത്രമായിരുന്നു. അപകടത്തെ തുടർന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങൾ മേഖലയിൽ പരിശോധന നടത്തി.
Read more
മലയുടെ മലപ്പുറം ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മലയുടെ ഭാഗത്ത് ജനവാസം ഇല്ലെന്നും സംഭവത്തിൽ ആളപായം ഇല്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. 1984 ൽ കരിമറ്റം എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.