കൊടകര കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ചയാണ് സുരേന്ദൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക. രാവിലെ പത്തരയ്ക്ക് തൃശൂർ പൊലീസ് ക്ളബിലാവും അദ്ദേഹം ഹാജരാവുക.
ഈമാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം ആദ്യം നോട്ടീസ് നൽകിയിരുന്നെങ്കിലും സുരേന്ദ്രൻ ഹാജരായിരുന്നില്ല. ബി ജെ പി ഭാരവാഹി യോഗംകാരണമാണ് സുരേന്ദ്രൻ ഹാജരാകാതിരുന്നത്. കൊടകര കേസുൾപ്പടെ ഏതുകേസിലും താൻ ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
Read more
അതിനിടെ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസില്‍ കെ. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ നിയമോപദേശം തേടി ക്രൈംബ്രാഞ്ച് സംഘം. ഇൗ നിയമപ്രകാരംകൂടി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനും മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന് രണ്ടാമതൊരു പരാതികൂടി നല്‍കിയിരുന്നു.