കെ ബി പ്രദീപിന്റെ നിയമനത്തില്‍ സര്‍ക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെയെയായിപ്പോയി എന്ന് പിണറായി വിജയന് പറഞ്ഞു. വിചിത്രമായ പരസ്യപ്രതികരണമാണ് ദേവസ്വം മന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതെന്നും ഓരോ വകുപ്പിന്റെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രിമാരെ നിശ്ചയിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
‘സര്‍ക്കാരിന്റെ ഭാഗമായി ഓരോ വകുപ്പിന്റെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രിമാരെ നിശ്ചയിച്ചിട്ടുണ്ട്. മന്ത്രിയാണ് അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം വഹിക്കുന്നത്. പക്ഷേ വിചിത്രമായ പരസ്യപ്രതികരണമാണ് ദേവസ്വം മന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. ഞാന്‍ അറിയില്ല എന്നുതന്നെ അദ്ദേഹം പറയുന്ന നിലയാണുണ്ടായത്. ഇത്തരമൊരു നിയമനം ദേവസ്വം മന്ത്രി അറിയാതെ എങ്ങനെയാണ് നടക്കാന്‍ ഇടയാകുക. അതോടൊപ്പം ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്. കുറ്റാരോപിതരായ ആളുകള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റിനെ തന്നെ ദേവസ്വത്തിന് വേണ്ടി നിയമിക്കുന്നു എന്ന് പറയുമ്പോള്‍ അത് ഒരു തരത്തിലുള്ള കള്ളന് ചൂട്ടുപിടിക്കലായിപ്പോയി. ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു അത്’:- പിണറായി വിജയൻ പറഞ്ഞു.
Read more
അതേസമയം നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാർ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പിണറായി വിജയൻ പറഞ്ഞു. ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ലെന്നും പിണറായി വിജയൻ വിമർശിച്ചു.







