കേരള കോൺഗ്രസിന് വഴങ്ങി സി.പി.എം, ബിനു പുളിക്കക്കണ്ടത്തിലിന് പകരം ജോസിൻ ബിനോ സ്ഥാനാർത്ഥി

പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കുന്നതില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. നീണ്ട ചർച്ചകൾക്കും സമ്മർദ്ദ നീക്കങ്ങൾക്കും ഒടുവിലാണ് ബിനുവിനെ ഒഴിവാക്കി ജോസീൻ ബിനോയെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്.

ബിനുവിന്റെ പകരം ഏത് സ്ഥാനാർഥി ആയാലും ഞങ്ങൾ അംഗീകരിക്കും എന്ന കേരള കോണ്‍ഗ്രസ്(എം) പറഞ്ഞതോടെയാണ് മറ്റ് വഴികൾ ഇല്ലാതെ പാർട്ടി മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. ചെയർമനസ് തീരുമാനിക്കേണ്ടത് സി.പി.എം ആണെന്നും തന്നെ അതിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് ഇന്നലെ ജോസ് കെ. മാണി പറഞ്ഞത്.

എന്തിരുന്നാലും രണ്ട് വര്ഷം മുമ്പ് നടന്ന കൗൺസിൽ യോഗത്തിൽ തങ്ങളുടെ അംഗത്തെ ബിനു ആക്രമിക്കുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി മാണി ഗ്രൂപ്പുകാർ പ്രചരിപ്പിച്ചതോടെ മറ്റ്‌ വഴികൾ ഇല്ലാതെ സിപിഎം ജോസീന്‍ ബിനോയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് വിവാദങ്ങൾ അവസാനിപ്പിക്കുക ആയിരുന്നു.