'എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം'; എം വി ഗോവിന്ദൻ

എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെട്രോളിയം ഉൽപന്നങ്ങളുടെ വില ദുസഹമായ രീതിയിൽ ഉയരുന്നു.വെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന നിലയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഈ കൊള്ളയടി അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഹോട്ടലുകൾ തുറക്കാൻ കഴിയാത്ത സാഹചര്യം. എല്ലാ സാധനങ്ങളുടെയും വില വർദ്ധിക്കുന്നു. നികുതിഭാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അവസരവാദ നിലപാടാണ് അദ്ദേഹത്തിന്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് വരുമ്പോൾ മറ്റൊരു നിലപാടും. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഫലപ്രദമായി വിഷയത്തിൽ ഇടപെടണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

Read more

ധവളപത്രത്തിൽ പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. ഇതുതന്നെയാണ് അവർ പറഞ്ഞു വന്നത്. എൽഡിഎഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ലോകോത്തരമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്നു. ഇത് അനുവദിക്കില്ല എന്ന നിലപാടാണ് കഴിഞ്ഞ 10 വർഷവും എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. KMML ഉൾപ്പെടെയുള്ളവ ഉയർന്നുവന്നത് അതിൻറെ ഭാഗമായി. അതിനെ തകർക്കുന്നുവന്നും എം വി ഗോവിന്ദൻ പറഞ്ഞു.