ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു: സീതാറാം യെച്ചൂരി

ബിജെപി ഇതര സംസ്ഥനങ്ങളില്‍ ഗവണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്. ഇത്തരം പ്രസ്താവനകള്‍ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. അത് തെറ്റാണ്. ദേശീയ തലത്തില്‍ മറ്റ് പാര്‍ട്ടികളുമായി ആലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും യെച്ചൂരി വ്യക്തമാക്കി.

അതിനിടെ, ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ദേശീയതയ്‌ക്കെതിരെയാണ് മന്ത്രി സംസാരിച്ചത്. അത് വഴി പ്രാദേശിക വാദം ആളിക്കത്തിക്കാനായിരുന്നു നീക്കം. ഇനിയും ആ പ്രസ്താവന ആവര്‍ത്തിച്ചാല്‍ മന്ത്രി വിവരമറിയും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.