ആശാ വർക്കർമാരുടെ സമരം നാലാം ഘട്ടത്തിലേക്ക്; 45 ദിവസം നീണ്ടുനിൽക്കുന്ന 'രാപകൽ സമരയാത്ര'യ്ക്ക് ഇന്ന് കാസർഗോഡ് തുടക്കം

ആശാ വർക്കർമാരുടെ ‘രാപകൽ സമരയാത്ര’യ്ക്ക് ഇന്ന് കാസർഗോഡ് തുടക്കം. സമരത്തിന്റെ നാലാം ഘട്ടമാണ് രാപകൽ സമാരായാത്ര. രാവിലെ 10 മണിക്ക് കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. ആസാദ് യാത്ര ഉദ്ഘാടനം ചെയ്യും. 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കും.

ആശാ വർക്കർമാരുടെ ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക, ഓണറേറിയത്തിന് ബാധകമാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, എല്ലാ മാസവും മുടങ്ങാതെ 5 -ാം തീയതിക്കകം ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര യത്ര.

ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 84 ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഫെബ്രുവരി 10 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരവും നടക്കുന്നുണ്ട്.

Read more