നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാര്‍ എം.എല്‍.എ.യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. ഇന്ന് പുലർച്ചെ പത്തനാപുരത്തു നിന്നും ബേക്കൽ പൊലീസാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്. ഇയാളെ കാസര്‍ഗോഡേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രദീപിൻറെ മുൻകൂർ ജാമ്യാപേക്ഷ കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. പ്രോസിക്യൂഷൻറെയും പ്രതിഭാഗത്തിൻറെയും വിശദമായ വാദങ്ങൾ കേട്ടതിനു ശേഷമാണ് കോടതി ജാമ്യഹർജി തള്ളിയത്. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിനെ കോടതിയിൽ മൊഴി മാറ്റിക്കുന്നതിനായി വീട്ടിലെത്തിയും ബന്ധുക്കൾ മുഖേനയും സ്വാധീനിക്കാൻ ശ്രമിക്കുകയും സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോൾ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണു കേസ്.
Read more
ഇതുമായി ബന്ധപ്പെട്ട് വിപിൻലാൽ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രദീപിൻറെ നാടായ കൊട്ടാരക്കരയിലും പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് പ്രദീപിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.