തുനിഷയുടെ മരണത്തോടെ അനാഥമായത് 15 കോടിയുടെ സ്വത്തുവകകള്‍!

നടി തുനിഷ ശര്‍മ്മയുടെ മരണത്തോടെ അനാഥമായത് 15 കോടിയുടെ സ്വത്തുവകകള്‍. ഡിസംബര്‍ 24ന് ആണ് തുനിഷ സീരിയല്‍ സെറ്റിലെ മേക്കപ്പ് റൂമില്‍ തൂങ്ങി മരിച്ചത്. സഹനടന്‍ ഷീസാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയെ തുടര്‍ന്നാണ് താരം ആത്മഹത്യ ചെയ്തത്.

തുനിഷയുടെ മരണശേഷം 15 കോടി വിലമതിക്കുന്ന സ്വത്തു വകകളും മുംബൈയിലെ ആഡംബര ഫ്‌ളാറ്റും അനാഥമാക്കപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെല്ലാം ഇനി ഏക അവകാശി അമ്മ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മകളുടെ വിയോഗം താങ്ങാന്‍ കഴിയാതെ സംസ്‌കാര ചടങ്ങിനിടെ അമ്മ തളര്‍ന്നുവീണ ഹൃദയഭേദകമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഷീസാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് തുനിഷ വലിയ വിഷാദത്തിലേക്ക് വീണു പോയിരുന്നു.

തുനിഷ മരിക്കുന്നതിന് 15 ദിവസം മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. മകളുടെ ആത്മഹത്യക്ക് കാരണം ഷീസാന്‍ ആണെന്ന് ആരോപിച്ച് തുനിഷയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുനിഷയെ ഷീസാന്‍ ചതിച്ചതാണ്. വിവാഹം കഴിക്കുമെന്ന് ഉറപ്പുനല്‍കിയാണ് അവന്‍ തുനിഷയുമായി അടുത്തത്.

4 മാസത്തോളം അവളെ ഉപയോഗപ്പെടുത്തി. മറ്റൊരു സ്ത്രീയുമായും അവന് ബന്ധമുണ്ടായിരുന്നു. ഷീസാന്‍ ശിക്ഷിക്കപ്പെടണം. എനിക്ക് എന്റെ മകളെയാണ് നഷ്ടമായത് എന്നാണ് തുനിഷയുടെ അമ്മ പറയുന്നത്.