'അവള്‍ വാതില്‍ തുറക്കാന്‍ വൈകിയാല്‍ എന്റെ നെഞ്ചില്‍ തീയായിരുന്നു, അതോര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയം'

ബിഗ് സ്‌ക്രീനില്‍ നിന്നു മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് ധന്യ മേരി വര്‍ഗീസ്. വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ധന്യയുടെ പേര് മലയാളി പിന്നീട് കേട്ടത് പണത്തട്ടിപ്പു കേസിലെ പ്രതിയെന്ന രീതിയിലായിരുന്നു. ആ സമയത്ത് തങ്ങള്‍ കടന്നുപോയ സാഹചര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും മനസില്‍ ഭയമാണെന്ന് ധന്യയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ ജോണ്‍ പറയുന്നു.

“വീട്ടില്‍ ചെന്ന് കോളിങ് ബെല്‍ അടിച്ച്, വാതില്‍ തുറക്കാന്‍ വൈകിയാല്‍ എന്റെ നെഞ്ചില്‍ തീയായിരുന്നു. ധന്യ എന്തെങ്കിലും കടുംകൈ ചെയ്‌തോ എന്ന ആധി നിറയും മനസ്സില്‍. അവള്‍ക്കും അങ്ങനെ തന്നെ. ഞാന്‍ വാതില്‍ തുറക്കാന്‍ അല്‍പം വൈകിയാല്‍ നെഞ്ചിടിപ്പ് കൂടും. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. രാത്രിയില്‍ ഉറങ്ങാതെ കൈകോര്‍ത്തിരുന്ന് ഞാനും ധന്യയും കരഞ്ഞ് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അക്കാലം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഹൃദയം തുടിക്കും. ഉള്ളില്‍ ഭയം നിറയും.”

Read more

“കമ്പനി ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു വീഴുന്നത് ഞാന്‍ എന്റെ കണ്‍മുന്നില്‍ കണ്ടതാണ്. ക്രൈസിസ് വന്നപ്പോള്‍ എല്ലാവരും കൂടി വന്ന് അത് ടൈറ്റ് ചെയ്തു. കസ്റ്റമേഴ്‌സ് പാനിക്കായി. ഭ്രാന്ത് പിടിക്കുന്ന സാമ്പത്തിക ബാധ്യതയായിരുന്നു അപ്പോള്‍. വലിയ പ്രശ്‌നങ്ങളെയാണ് നേരിട്ടത്. ഏകദേശം ഒരു വര്‍ഷത്തോളം അങ്ങനെയായിരുന്നു. എല്ലാം വിധിയാണെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ അതില്‍ നിന്നൊക്കെ അതിജീവിച്ച് മുന്നോട്ടു പോകാനുള്ള കരുത്താര്‍ജിച്ചു കഴിഞ്ഞു.” വനിതയുമായുള്ള അഭിമുഖത്തില്‍ ജോണ്‍ പറഞ്ഞു.