വര്‍ഷങ്ങളോളമുള്ള എന്റെ അദ്ധ്വാനം വേസ്റ്റായി, ആത്മഹത്യയൊന്നും ചെയ്യില്ല, ഇനി മറ്റൊരു വിവാഹമില്ല: നിത്യ മേനോന്റെ വിവാഹവാര്‍ത്തയില്‍ സന്തോഷ് വര്‍ക്കി

നിത്യ മേനോന്റെ വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി സന്തോഷ് വര്‍ക്കി. നിത്യ കമ്മിറ്റഡാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ താന്‍ ഇത്രയും സമയം കളയില്ലായിരുന്നുവെന്നാണ് വാര്‍ത്തയോട് പ്രതികരിച്ച് സന്തോഷ് പറയുന്നത്. നിത്യ മേനോന്‍ കല്യാണം കഴിക്കാന്‍ പോകുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനെ. ആ വാര്‍ത്ത എത്രത്തോളം സത്യമാണെന്ന് എനിക്കറിയില്ല. ?ഗോസിപ്പാണോയെന്നും അറിയില്ല.’

‘ശരിക്കുള്ള സംഭവമാണോയെന്നും അറിയില്ല. വാര്‍ത്ത സത്യമാണെങ്കില്‍ അത് വേദനജനകമാണ്. ഈ വാര്‍ത്ത വന്നശേഷം പലരും ഞാന്‍ ആത്മഹത്യശ്രമം നടത്തിയെന്ന് സോഷ്യല്‍മീഡിയയില്‍ എഴുതിയതായി കണ്ടു.’ വാര്‍ത്ത കണ്ട് നിത്യയുടെ മാതാപിതാക്കളേയും സംവിധായകന്‍ വി.കെ പ്രകാശ് സാറിനേയും വിളിച്ചിരുന്നു. അവര്‍ ഒന്നും മിണ്ടിയില്ല.’

‘വാര്‍ത്ത ശരിയാണെങ്കില്‍ ഇവര്‍ക്ക് എന്നോട് ഈ കാര്യം നേരത്തെ പറയാമായിരുന്നു. നിത്യ മേനോനും കമ്മിറ്റഡാണ് എന്ന കാര്യം എന്നോട് പറയാമായിരുന്നു. അങ്ങനെ അവര്‍ പറഞ്ഞിരുന്നെങ്കില്‍ എന്റെ ഇത്രയും സമയവും അധ്വാനവും കാശും വെറുതെ കളയില്ലായിരുന്നു.

ഒരിക്കല്‍ നിത്യ മേനോന്റെ അച്ഛന്‍ പറഞ്ഞത്. നിത്യ ആരുമായും പ്രണയത്തിലല്ല എന്നാണ്. ഇപ്പോള്‍ വരുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ അന്ന് അവര്‍ പറഞ്ഞത് കള്ളമാണ്. വര്‍ഷങ്ങളോളമായുള്ള എന്റെ അധ്വാനം വേസ്റ്റായി.’

‘പക്ഷെ ഞാന്‍ ആത്മഹത്യയൊന്നും ചെയ്യാന്‍ പോകുന്നില്ല. പക്ഷെ ജീവിതത്തില്‍ മറ്റൊരു വിവാഹം ഉണ്ടാകില്ല. എന്റെ ജീവിതം ഗവേഷണത്തിന് വേണ്ടി മാറ്റിവെക്കുന്നു’ സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.