കരിയറില്‍ പരാജയപ്പെട്ട് കടത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിച്ച വ്യക്തിയെ തിരിഞ്ഞു നോക്കാതെ വിജയ്; രോക്ഷം ഉയരുന്നു, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

കരിയറില്‍ പരാജയപ്പെട്ട് കടത്തില്‍ മുങ്ങി നിന്ന സമയത്ത് സഹായിച്ച വിജയകാന്തിനെ വിജയ് മറന്നോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് നവംബര്‍ 18ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന്റെ നില ഗുരുതലരമാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു വിജയകാന്ത്.

പതിവ് ചെക്കപ്പുകള്‍ക്കായാണ് വിജയകാന്ത് ആശുപ്തരിയില്‍ എത്തിയത്. എന്നാല്‍ ആരോഗ്യം പെട്ടെന്ന് മോശമാവുകയായിരുന്നു. നടന്‍ നാസര്‍ അടക്കമുള്ളവര്‍ താരത്തെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. എങ്കിലും വിജയ് എത്താതിന്റെ കാരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നേരത്തെ നടനും രാഷ്ട്രീയക്കാരനുമായ മീശ രാജേന്ദ്രന്‍ പറഞ്ഞ കാര്യം ഇപ്പോള്‍ വൈറലാകുന്നുണ്ട്.

ഒരുപാട് സഹായിച്ചിട്ടും ക്യാപ്റ്റനെ അവഗണിച്ചയാളാണ് വിജയ് എന്നായിരുന്നു മീശ രാജേന്ദ്രന്‍ പറഞ്ഞത്. ”നാളെയെ തീര്‍പ്പ് എന്ന പടത്തിലൂടെ 92ല്‍ വിജയ് നായകനായി എത്തി. അദ്ദേഹത്തിന്റെ പിതാവ് എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തത്. ചിത്രം വലിയ പരാജയമായിരുന്നു. ചെന്നൈയിലെ വീട് ഒഴികെ അവരുടെ എല്ലാ സ്വത്തും കടത്തിലായി. വിജയ് തന്നെ ഇത് ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്.”

”ഒന്നുകില്‍ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു അന്ന് മുന്നിലുള്ള വഴികള്‍ എന്ന്. രണ്ടാമത്തെ വഴിയാണ് അന്ന് വിജയ്‌യും പിതാവും തിരഞ്ഞെടുത്തത്. അതിന് ഒരു സൂപ്പര്‍താരത്തെ സമീപിച്ചു. ക്യാപ്റ്റന്‍ പ്രഭാകരന്‍ പോലെ ഹിറ്റ് നല്‍കിയ നില്‍ക്കുന്ന വിജയകാന്ത് ആ മോശം ഘട്ടത്തില്‍ വിജയ് കുടുംബത്തെ രക്ഷിച്ചു.”

”അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയില്‍ വിജയകാന്ത് അഭിനയിച്ചു. അന്ന് ആക്ഷന്‍ ഹീറോയായിരുന്ന വിജയകാന്ത് ഒരു ആക്ഷന്‍ പോലും ആ ചിത്രത്തില്‍ ചെയ്തില്ല. ക്യാപ്റ്റന്റെ സാന്നിധ്യമാണ് ആ പടം വിജയിക്കാന്‍ കാരണം. വിജയ്ക്ക് പിന്നീട് തമിഴ് സിനിമയില്‍ തുടര്‍ന്നും അവസരം ഉണ്ടാക്കിയതും.”

Read more

”എന്നാല്‍ പിന്നീട് ആ വിജയകാന്തിനെ വിജയ് ഇപ്പോള്‍ ഒന്ന് കാണുവാന്‍ എങ്കിലും വന്നോ, അല്ലെങ്കില്‍ ജന്മദിനത്തിന് ആശംസിച്ചോ. അതൊന്നും ശരിയല്ല. തമിഴ് സിനിമ ലോകത്ത് ഞാന്‍ ഉറുമ്പും, വിജയ് ആനയുമാണ്. പക്ഷെ ഇതൊന്നും ശരിയല്ല. ക്യാപ്റ്റനെ അവഗണിച്ച ആളാണ് വിജയ്” എന്നായിരുന്നു മീശ രാജേന്ദ്രന്റെ വാക്കുകള്‍. ഇതാണ് വീണ്ടും ചര്‍ച്ചയാവുന്നത്.