രജിനിയും കമലും പങ്കെടുത്ത പരിപാടിക്ക് സാക്ഷിയായത് ഒഴിഞ്ഞ കസേരകള്‍; വിമര്‍ശനങ്ങളുമായി വിജയ്-അജിത്ത് ഫാന്‍സ്

എം കരുണാനിധിയുടെ നൂറാം ജന്മദിനാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, ജയം രവി തുടങ്ങിയ വലിയ താരനിര തന്നെ എത്തിയിരുന്നു. കഴിഞ്ഞ ഞായാറാഴ്ച ആയിരുന്നു കലൈഞ്ജര്‍ 100 എന്ന ജന്മ വാര്‍ഷിക ചടങ്ങ് സംഘടിപ്പിച്ചത്.

തമിഴ് സിനിമ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ചടങ്ങിന്റെ ഭാഗമായിരുന്നു. എന്നാല്‍ വിജയ്, അജിത്ത്, വിശാല്‍, ചിമ്പു എന്നിവരുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. അജിത്തും വിജയിയും ചടങ്ങിന് എത്താത്തില്‍ ഭരണകക്ഷി ഡിഎംകെയുടെ അണികള്‍ സോഷ്യല്‍ മീഡിയയില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതോടെ പരിപാടി വന്‍ പരാജയം എന്ന നിലയിലാണ് അജിത്ത്-വിജയ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേരിട്ട് എത്തിയ പരിപാടിയില്‍ ഒഴിഞ്ഞ കസേരകളായിരുന്നു കൂടുതലും.

മാത്രമല്ല തമിഴ് മാധ്യമങ്ങളിലും കലൈഞ്ജര്‍ 100 പരിപാടി പരാജയമാണ് എന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. രജനിയും കമലും അടക്കമുള്ളവര്‍ പങ്കെടുത്തെങ്കിലും പരിപാടിയില്‍ ആളുകള്‍ ഇല്ലായിരുന്നു. കലാപരിപാടികള്‍ പലതും കുളമായി. ഒപ്പം തന്നെ മറ്റ് പല പരാതികളും പരാതിക്കെതിരെ ഉയരുന്നുണ്ട്.