കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. കുടുംബത്തിന്റെ അത്താണിയായിരുന്നു സുധിയുടെ മരണശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെയാണ് രേണു അഭിനയത്തിലേക്ക് ഇറങ്ങുന്നത്. അതിന്റെ പേരിൽ പലപ്പോഴും രേണു വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായിട്ടുണ്ട്.
ഇപ്പോഴിതാ ഭാര്യ രേണുവിനെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ സുധി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ടെന്നും രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവ സമയത്ത് സംഭവിച്ചു പോയതാണെന്നും സുധി ഓൺലൈൻ ചാനലായ പ്രസ് മലയാളം ടി വിക്ക് നൽകിയ അഭിമുഖത്തിനിടെ പറയുന്നുണ്ട്.
‘ഞാൻ ഇത് വരെ പറയാത്ത ഒരു കാര്യം ആണ്, പക്ഷെ എനിക്ക് അത് പറഞ്ഞെ പറ്റു. വൈഫിനു മെന്റലി ഡിപ്രെഷൻ ഉണ്ട് പുള്ളിക്കാരിക്ക്. അത് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവ സമയത്ത് സംഭവിച്ചു പോയതാണ്. അപ്പോൾ അത് ഓവർ ആയിട്ടുള്ള ടെൻഷൻ പുള്ളിക്കാരിക്ക് പറ്റില്ല. അതിന്റെ ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്. പിന്നെ പപ്പയുടെ കാര്യം ഒക്കെ എല്ലാം പറഞ്ഞിട്ട് ഇതിൽ നിന്ന് പറ്റിപ്പോയതാണ് ഈ കാര്യങ്ങളൊക്കെ. ഇതെല്ലാം മെയിന്റെയിൻ ചെയ്ത് പോകുന്നുണ്ട്. അതിന്റെ ഇടയ്ക്ക് ആണ് ഈ ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടിയിട്ട് ഈ സ്കിറ്റുകളും കാര്യങ്ങളും എല്ലാം ചെയ്യുന്നതും എല്ലാം. ഒന്നുമില്ല. ഒരു കുഴപ്പവും ഇല്ല. എന്നെ കുറ്റം പറയാതെ ഇരിക്കുക, സപ്പോർട്ട് ചെയ്യുക. എനിക്ക് അത്രയേ പറയാൻ ഉള്ളു.’- സുധിയുടെ വാക്കുകൾ
നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ പലപ്പോഴും പരിധി വിടാറുണ്ട്. റീലുകളും ഫോട്ടോയും ഒക്കെ പങ്കുവച്ച് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. റീലുകളും ഫോട്ടോകളും ഒക്കെ പങ്കുവച്ച് സോഷ്യൽ ലോകത്ത് സജീവമായ രേണു സുധിയ്ക്ക് അടുത്തിടെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.
ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്ന രേണുവിന്റെ പുതിയ ഫോട്ടോ ഷൂട്ടുകളാണ് ചിലരെ ചൊടിപ്പിച്ചത്. പോസ്റ്റുകൾക്ക് താഴെ വളരെ മോശം കമന്റുകളാണ് വന്നത്. ഇതിനെതിരെ രേണു പ്രതികരിച്ചിട്ടുമുണ്ട്. നെഗറ്റീവ് കമന്റുകൾ തനിക്ക് വീണ്ടും ഉയർന്ന് പറക്കാനുള്ള പ്രചോദനം ആണെന്നും അതൊന്നും തന്നെ ഡൗൺ ആക്കില്ലെന്നും രേണു സുധി പറയുന്നു. താൻ മരിക്കുന്നത് വരെ തന്റെ പേരിനൊപ്പം സുധി കാണുമെന്നും രേണു കുറിക്കുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് രേണുവിനെ പിന്തുണച്ച് രംഗത്ത് എത്തിയത്.