ഗോള്‍ഡന്‍ തിളക്കത്തില്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'; ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലേക്ക് എത്തുമോ?

ഇന്ത്യന്‍ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയര്‍ത്തിയ നിമിഷമായിരുന്നു കാന്‍സ് ചലച്ചിത്രമേളയിലെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിന് ലഭിച്ച ഗ്രാന്‍ഡ് പ്രീ പുരസ്‌കാര നേട്ടം. ഇപ്പോഴിതാ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിനും അരികെയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

മികച്ച സംവിധാനം, മികച്ച വിദേശ ഭാഷാ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. ഗോള്‍ഡന്‍ ഗ്ലോബില്‍ ബെസ്റ്റ് ഡയറക്ടര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ പരിഗണിക്കപ്പെടുന്നത്. ജനുവരി 5ന് ആണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനം.

Indian Filmmaker Payal Kapadia's 'All We Imagine As Light' Wins Grand Prix At Cannes

കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. ഫ്രാന്‍സിലെയും ഇന്ത്യയിലെയും നിര്‍മ്മാണ കമ്പനികളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണിത്.

രണ്ട് കുടിയേറ്റ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കനിയും ദിവ്യയും ആണ് ചിത്രത്തില്‍ നഴ്‌സുമാരുടെ വേഷത്തില്‍ എത്തിയത്. യുവ താരം ഹൃദു ഹാറൂണും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു. മുംബൈയിലും രത്നഗിരിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പായല്‍ കപാഡിയയാണ്.

അതേസമയം, നവംബര്‍ 22ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പിന്നാലെ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വൈറലാവുന്നത്. ദിവ്യപ്രഭയുടെ ഇന്റിമേറ്റ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

Read more