'ജല്ലിക്കട്ട്' ഓസ്‌കര്‍ പട്ടികയില്‍ നിന്നും പുറത്ത്

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ “ജല്ലിക്കട്ട്” പട്ടികയില്‍ നിന്നും പുറത്ത്. 93-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമാ വിഭാഗത്തിലാണ് ജല്ലിക്കട്ട് മത്സരിച്ചിരുന്നത്. അവസാന സ്‌ക്രീനിംഗിലാണ് ചിത്രം പുറത്തായിരിക്കുന്നത്. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ ജല്ലിക്കട്ട് ഇല്ല.

ജല്ലിക്കട്ട് ഉള്‍പ്പെടെ 93 സിനിമകളാണ് അവസാന സ്‌ക്രീനിംഗില്‍ പുറത്തായത്. 2011ന് ശേഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കട്ട്. 2019ല്‍ പുറത്തിറങ്ങിയ ജെല്ലിക്കട്ട് ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശസകളും നേടിയ ചിത്രമാണ്. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് ജല്ലിക്കെട്ട്.

മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പെല്ലിശേരിക്ക് ലഭിച്ചിരുന്നു. ഗ്രാമത്തില്‍ കയർ പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ജല്ലിക്കട്ട് പറഞ്ഞത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

അതേസമയം, അന്താരാഷ്ട്ര ഫീച്ചര്‍ സിനിമാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ ഇവയൊക്കെയാണ്:

ബോസ്നിയ, ഹെര്‍സീഗോവ്നിയ – കോ വാഡിസ്, അയിഡ

ചിലി – ദി മോള്‍ ഏജെന്റ്

ചെക്ക് റിപ്പബ്ലിക് – ചാര്‍ലറ്റാന്‍

ഡെന്‍മാര്‍ക്ക് – അനദര്‍ റൗണ്ട്

ഫ്രാന്‍സ് – ടു ഓഫ് അസ്

ഗ്വാട്ട്മാലാ – ലാ ലൊറോണ

ഹോങ് കോങ് – ബെറ്റര്‍ ഡേസ്

ഇറാന്‍ – സണ്‍ ചില്‍ഡ്രന്‍

ഐവറി കോസ്റ്റ് – നൈറ്റ്സ് ഓഫ് കിങ്

മെക്സികോ – അയാം നോ ലോങ്ങര്‍ ഹിയര്‍

നോര്‍വേ – ഹോപ്

റൊമാനിയ – കളക്റ്റീവ്

റഷ്യ – ഡിയര്‍ കോമറേഡ്സ്

തായിവാന്‍ – എ സണ്‍

ടുനീഷ്യ – ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍