അയാള്‍ കഞ്ചാവ് വലിക്കുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു: തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു തെറ്റിനെ കുറിച്ച് ശ്വേത മേനോന്‍

തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു തെറ്റിനെ കുറിച്ച് മലയാളത്തിന്റെ പ്രിയ നടി ശ്വേതാ മേനോന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചതാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

നടിയുടെ ആദ്യ വിവാഹത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും ശ്രദ്ധനേടുന്നത്. കല്യാണം കഴിഞ്ഞ ദിവസം തന്നെ ആ ബന്ധം തകര്‍ന്നെന്ന് ശ്വേത പറയുന്നു. ബോബിയെന്ന ആളെയായിരുന്നു ശ്വേത ആദ്യമായി വിവാഹം ചെയ്തത്. ബോബിക്ക് ചെറിയ മാനസിക രോഗമുണ്ടായിരുന്നുവെന്നും താരം പറയുന്നു.

“വിവാഹം കഴിഞ്ഞ് ഒരു മാസമൊക്കെ ബോബി കൂടെയുണ്ടായിരുന്നു. എന്നിട്ട് മറ്റെവിടേക്കോ പോയി. നാലഞ്ചുമാസം കഴിയുമ്‌ബോള്‍ വീണ്ടും തിരിച്ചുവരും. ഏഴ് വര്‍ഷം പ്രേമിച്ചാണ് തങ്ങള്‍ വിവാഹിതരായത്. എന്നിട്ടും ബോബി കഞ്ചാവ് വലിക്കുന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നു”.- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറഞ്ഞിരുന്നു.

“മുംബൈയില്‍ ആ സമയത്ത് ബോബിയുണ്ടാക്കിയ പ്രശ്നങ്ങള്‍, വാതില്‍ ചവിട്ടി പൊളിക്കുന്നു, പത്രക്കാര്‍ കൂടുന്നു..ആദ്യമായി ഞാന്‍ അച്ഛനോട് പറഞ്ഞു കരഞ്ഞു. അച്ഛന്‍ ഒച്ചയുയര്‍ത്തി, “ഷട്ടപ്പ്. നീ ഈ പറയുന്നതിന് ഇപ്പോ പ്രസക്തിയുമില്ല. അന്നു പറഞ്ഞിരുെന്നങ്കില്‍ (വിവാഹസമയത്ത്) എന്തും ചെയ്യാമായിരുന്നു. അവന്‍ ചെയ്യുന്നത് ക്രൈമാണ്. പക്ഷേ അതില്‍ നിനക്കുമുണ്ട് പങ്ക്.” ഞാന്‍ അന്തം വിട്ടു. എത്രയോ അച്ഛന്‍മാര്‍ മക്കളെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊരു അച്ഛനാണിത്. അച്ഛന്‍ പറഞ്ഞു, “നിന്റെ ഇമോഷനനുസരിച്ച് തുള്ളാനുള്ളതല്ല ഞാന്‍. ഞാന്‍ നിന്റെ അച്ഛനാണ്. ഐ ഷുഡ് ഷോ യു ദ മിറര്‍.” അന്ന് ഞാന്‍ അച്ഛനെ വീണ്ടും വെറുത്തു. ഇന്നു നോക്കുമ്‌ബോള്‍, അച്ഛനായിരുന്നു ശരി,” ശ്വേത പറഞ്ഞു.