ജയമോഹൻ എന്ന ആർഎസ്എസുകാരനെ പ്രകോപിപ്പിച്ചതിൽ ചിദംബരത്തിന് സല്യൂട്ട്; കുറിപ്പുമായി അച്ഛൻ സതീഷ് പൊതുവാൾ

കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പശ്ചാത്തലത്തിൽ മലയാളികൾക്കെതിരെ അധിക്ഷേപം നടത്തിയ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ വിമർശനങ്ങൾ കടുക്കുന്നു.

ഇപ്പോഴിതാ ജയമോഹനെതിരെ രംഗത്തു വന്നിരിക്കുകയാണ് സംവിധായകൻ ചിദംബരത്തിന്റെ അച്ഛനും സംവിധായകനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ സതീഷ് പൊതുവാൾ. ജയമോഹൻ എന്ന ആർഎസ്എസ്കാരനെ പ്രകോപിപ്പിച്ചതിൽ ചിദംബരത്തിന് സല്യൂട്ട് എന്നാണ് സതീഷ് പൊതുവാൾ പറയുന്നത്. ചിത്രത്തിലുള്ളത് സാധാരണക്കാരായ തൊഴിലാളിവർഗ്ഗമാണെന്നും, കയ്യിൽ ചരടുകെട്ടിയ ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ലെന്നും സതീഷ് പൊതുവാൾ പറയുന്നു.

“മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ RSS കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ .കെ . ജോണിയാണ്. കാരണം , ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ് . ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരുമില്ല! പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത്.

അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല. അല്ലാതെ പുളിശ്ശേരി കുടിച്ച് വളിവിട്ടു നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിൻ്റെ സത്ത. ജയമോഹനേപ്പോലെ ഒരു ആറെസ്സെസ്സുകാരെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.

മി: ജയമോഹൻ , താങ്കൾക്കു് മലയാളികളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് എഴുത്തിലൂടെ മുന്നേ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഇപ്പോഴിതാ തമിഴ് ഇദയവുമറിയില്ലെന്ന് തെര്യപ്പെടുത്തിയിരിക്കുന്നു! തമിഴ് മക്കൾക്കു് ഒരു പ്രത്യേകതയുണ്ട് . ഒന്ന് ഏറ്റെടുത്താൽ അവർ അതിൻ്റെ ഏതറ്റം വരെയും പോകും! മഞ്ഞുമ്മൽ ബോയ്സിലെ ബോയ്സിനെപ്പോലെ! അതുകൊണ്ട് തന്നെയാണ് തമിഴ് മക്കൾ അത് ഏറ്റെടുത്തതും.

Read more

അതെ; അക്ഷരാർത്ഥത്തിൽ അവർ ഏറ്റെടുത്തിരിക്കുന്നു. അതു തന്നെയാണ് ദക്ഷിണേന്ത്യയിലും സിംഗപ്പൂരും മലേഷ്യയിലും മറ്റും വ്യാപിച്ചുകിടക്കുന്ന തമിഴ് ഫിലിം ഇൻറ സ്ട്രിയുടെ ഉത്ക്കണ്ഢയും. മലയാളത്താന്മാർ അവിടെ കടന്നു കയറുമോ എന്ന ആശങ്ക . ഇണ്ടസ്ത്രിയിൽനിന്ന് ചില്ലറ പറ്റുന്ന ജയമോൻ്റെ വിഡ്ഡിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസിലാക്കാൻ പ്രയാസമില്ല.” എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സതീഷ് പൊതുവാൾ പറയുന്നത്.