പ്രണവിന്റെ കണ്ണുകളും കാലുകളും അടക്കം എല്ലാം ലാല്‍ സാറിനെ പറിച്ച് വച്ചത് പോലെയാണ്, ഒന്ന് കെട്ടിപ്പിടിക്കാന്‍ തോന്നി: സായ് കുമാര്‍

ഹൃദയം കണ്ട ശേഷം കണ്ണ് നിറഞ്ഞ് ഒഴുകുക ആയിരുന്നുവെന്ന് നടന്‍ സായ് കുമാര്‍. ആളുകളെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം സിനിമയിലുണ്ട്. വിനീത് ശ്രീനിവാസനെയും പ്രണവിനെയും കെട്ടിപ്പിടിക്കാന്‍ തോന്നി എന്നാണ് കാന്‍ മീഡിയ ചാനലിനോട് സായ് കുമാര്‍ പറയുന്നത്.

ഹൃദയം കണ്ടപ്പോഴെല്ലാം കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. ആളുകളെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം ഹൃദയത്തിലുണ്ടായിരുന്നു. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ വിനീതിനേയും പ്രണവിനേയും ഒന്ന് കെട്ടിപിടിക്കാന്‍ തോന്നി. ജീത്തു ജോസഫ് ചിത്രം ആദിയില്‍ കണ്ട പ്രണവായിരുന്നില്ല ഹൃദയത്തില്‍.

വല്ലാതെ മാറിപ്പോയിരിക്കുന്നു. അവന്റെ കണ്ണുകളും കാലുകളും അടക്കം എല്ലാം ലാല്‍ സാറിനെ പറിച്ച് വെച്ച് പോലെയാണ് എന്നാണ് സായ് കുമാര്‍ പറയുന്നത്. അതേസമയം, തന്റെ അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരെ കുറിച്ചും സായ് കുമാര്‍ സംസാരിച്ചു.

കഥ പറയാന്‍ വരുന്നവരോട് അച്ഛന്‍ പ്രതിഫലത്തെ കുറിച്ച് ചോദിക്കാറില്ല. പണത്തിന്റെ കാര്യം അവിടെ നിക്കട്ടെ, കഥാപാത്രത്തെ കുറിച്ച് സംസാരിക്കാം എന്നാണ് പറയുക. അച്ഛന് മക്കള്‍ എല്ലാവരും ഒരു പോലെയാണെങ്കിലും തനിക്ക് ചെറിയ പരിഗണന തന്നിരുന്നുവെന്നും സായ് കുമാര്‍ പറയുന്നു.