കേരളം അല്ലേ, വിവാദങ്ങള്‍ ഉണ്ടാകുമല്ലോ.. ഐഎഫ്എഫ്‌കെ മാത്രമല്ല അധ്യക്ഷന്റെ ഉത്തരവാദിത്വം: റസൂല്‍ പൂക്കുട്ടി

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത് റസൂല്‍ പൂക്കുട്ടി. ഗുരുതുല്യന്മാരായിട്ടുള്ളവര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ഇതുവരെ എത്തിയതിന് കാരണം അക്കാദമി ആണ്. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്‌സ് എന്ന ഭാഗത്തിന് കൂടി ഊന്നല്‍ കൊടുക്കുമെന്നും റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാനാവുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഭരണം എന്നതിനെ പവര്‍ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിന് അനുസരിച്ച് ദിശ മാറ്റണം എന്നതാണ് പ്രധാനം. ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ഇതുവരെ എത്തിയതിന് കാരണം അക്കാദമി ആണ്. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്‌സ് എന്ന ഭാഗത്തിന് കൂടി ഊന്നല്‍ കൊടുക്കും.

ഐഎഫ്എഫ്‌കെ മാത്രമല്ല അധ്യക്ഷന്റെ ഉത്തരവാദിത്വം. അങ്ങനെ ഒരു രീതി ഉണ്ടാക്കി വച്ചിട്ടുണ്ട്. ചലച്ചിത്രമേള നടക്കുമ്പോള്‍ ഞാന്‍ ലണ്ടനില്‍ ആയിരിക്കും. ഏറ്റവും അധികം വിമര്‍ശനം നേരിടുന്ന വിഭാഗമാണ് ഞങ്ങളുടേത്. എന്റെ നാട്.. എന്റെ സിനിമ… ഇവിടേക്ക് എന്നെ തിരിച്ചു വിളിക്കുമ്പോള്‍ വരണം എന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

പുതിയ അംഗങ്ങള്‍ ചുമതലയേറ്റ ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍ പങ്കെടുത്തില്ല, ഇതിനെ കുറിച്ചും താരം പ്രതികരിച്ചു. പ്രേംകുമാറിനെ വിളിക്കാന്‍ സമയം കിട്ടിയില്ല. വിവാദങ്ങളെ കുറിച്ച് അറിയില്ല. കേരളം അല്ലേ, വിവാദങ്ങള്‍ ഉണ്ടാകുമല്ലോ. എല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. സിനിമയുടെ സാങ്കേതിക വിഭാഗത്തെ സര്‍ക്കാര്‍ എത്ര നന്നായി കാണുന്നു എന്നതാണ് തന്റെ അധ്യക്ഷ സ്ഥാനമെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Read more

അതേസമയം, കുക്കു പരമേശ്വരനാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍. അമല്‍ നീരദ്, സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി.എസ്. വിജയന്‍, ശ്യാം പുഷ്‌കരന്‍, സാജു നവോദയ, എന്‍. അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യൂ, ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍.