കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പൊട്ടത്തരം: നിധിന്‍ രണ്‍ജി പണിക്കര്‍

ആദ്യസിനിമ കസബയുടെ പേരില്‍ തന്നെ വലിയ വിവാദങ്ങളാണ് സംവിധായകന്‍ നിധിന്‍ രണ്‍ജി പണിക്കര്‍ക്ക് നേരിടേണ്ടി വന്നത്. നായകന് ഹീറോയിസം കാണിക്കാന്‍ സിനിമയില്‍ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്തുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.സിനിമയിലെ സ്ത്രീ വിരുദ്ധത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കുറെ കാലത്തേക്ക് ഈ വിവാദങ്ങള്‍ നീണ്ടു നിന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ വിവാദങ്ങള്‍ അനാവശ്യമായിരുന്നു എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് പറയുകയാണ് നിധിന്‍ രണ്‍ജി പണിക്കര്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കസബയെ പറ്റി നിധിന്‍ പറഞ്ഞത്.

‘കസബ എനിക്ക് ഒരു അഡ്രസ് ഉണ്ടാക്കി തന്ന സിനിമയാണ്. നല്ല പേരും ചീത്തപ്പേരും ഉണ്ടാക്കി തന്നു. എന്തായാലും എന്റെ അടിസ്ഥാനം ആ സിനിമയാണ്. കസബയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതിലും നല്ലതോ മോശമോ ഒക്കെയാവാം. പക്ഷേ ഇതാവില്ലായിരുന്നു.

Read more

കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ പറ്റി ഞാന്‍ അധികം ബോധവാനായിട്ടില്ല. അങ്ങനെ വന്ന സാധനങ്ങള്‍ പൊട്ടത്തരമാണെന്നാണ് തോന്നിയിട്ടുള്ളത്. അന്നും ഇന്നും അതൊരു അനാവശ്യമായിട്ടുള്ള ഒരു വിവാദമായിട്ടാണ് തോന്നിയിട്ടുള്ളത്,’ നിധിന്‍ പറഞ്ഞു.