ഞാന്‍ ഇരയാണ്, മസാലകള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്.. ആ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത് എന്നെ പേഴ്‌സണലി ബാധിച്ചിരുന്നു: മംമ്ത

താന്‍ വ്യാജ വാര്‍ത്തകളുടെ ഇരയാണെന്ന് നടി മംമ്ത മോഹന്‍ദാസ്. തന്റെ ഒരു സിനിമയെ നെഗറ്റീവ് പബ്ലിസിറ്റി നല്‍കി പ്രചരിപ്പിച്ചത് വ്യക്തിപരമായി ബാധിച്ചിരുന്നു. തനിക്ക് രോഗം വന്നപ്പോള്‍ തന്റെ കൈയ്യും കാലുമാണെന്ന് പറഞ്ഞ് മസാലകള്‍ ചേര്‍ത്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറയുന്നത്.

കരിയര്‍ തുടങ്ങുമ്പോള്‍ മുതല്‍ തന്നെ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയായിരുന്നു. താന്‍ ചെയ്ത ഒരു ചിത്രത്തെ നെഗറ്റീവായി പബ്ലിസിറ്റി ചെയ്യുകയും അത് പേഴ്‌സണലി ബാധിക്കുകയും ചെയ്തിരുന്നു. പിന്നെ തനിക്ക് സുഖമില്ലാതായപ്പോള്‍ താന്‍ പറഞ്ഞതല്ലാതെ അതിനൊപ്പം കുറച്ചുകൂടി മസാലകള്‍ ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.

അസുഖത്തെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടുന്ന സാഹചര്യം വന്നപ്പോള്‍ അസുഖത്തെ കുറിച്ച് ഏറ്റവും കുറച്ച് കാര്യങ്ങള്‍ മാത്രമാണ് പൊതുജനങ്ങളോട് പറയാന്‍ താല്‍പര്യപ്പെട്ടിരുന്നത്. പക്ഷേ അതിനൊപ്പം കുറേ മസാലകളും ചേര്‍ത്തായിരുന്നു വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

ഓട്ടോ ഇമ്മ്യൂണിന്റെ പ്രശ്‌നം വന്നപ്പോള്‍ തന്റേതെന്ന് പറഞ്ഞ് ഇന്റര്‍നെറ്റില്‍ കൈയുടെയും കാലിന്റെയും ഒരുപാട് ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പക്ഷേ അതൊന്നും തന്റേതായിരുന്നില്ല. തന്റെ കൈയും എന്റെ കാലും എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

ഇത് കാണുന്ന ജനങ്ങള്‍ വിചാരിക്കുന്നത് അയ്യോ ഇങ്ങനെ ആയോ എന്നൊക്കെയാണ്. ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ കുറേ ആള്‍ക്കാര്‍ കുറേ സിമ്പതി മെസ്സേജുകള്‍ അയക്കാന്‍ തുടങ്ങി. എന്നാല്‍ തനിക്ക് അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് മംമ്ത പറയുന്നത്.