വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു, അമേരിക്ക വരെ ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും വാങ്ങി; കെ.എസ് ചിത്ര പറയുന്നു

ഇന്ത്യയ്ക്ക് അഭിമാന നേട്ടമാണ് ഓസ്‌കര്‍ വേദിയില്‍ ഉണ്ടായിരിക്കുന്നത്. ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ‘എലിഫന്റ് വിസ്പറേഴ്‌സ്’ നേടിയപ്പോള്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഗാനം പുരസ്‌കാരം നേടിയത്. ഇന്ത്യയിലേക്ക് 2009ന് ശേഷം ഒരു ഇന്ത്യന്‍ സംഗീത സംവിധായകന്‍ ഓസ്‌കാര്‍ നേടിയിരിക്കുകയാണ്.

എം.എം കീരവാണിക്ക് അര്‍ഹിച്ച അംഗീകാരമാണ് ഇത് എന്നാണ് ഗായിക കെ.എസ് ചിത്ര പറയുന്നത്. ഒരുപാട് സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തോടൊപ്പം കുറേ ഏറെ പാട്ടുകളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നല്ലൊരു സംഗീതജ്ഞനും നല്ലൊരു മനുഷ്യനുമാണ് കീരവാണി സാര്‍.

എല്ലാ തരത്തിലുള്ള സംഗീതവും ചെയ്യുന്ന ഒരു സംഗീത സംവിധായകനാണ്. ചിത്രഗാരു എന്നാണ് കീരവാണി സാര്‍ വിളിക്കാറ്. തന്നെ സംബന്ധിച്ച് ഭാഷ അറിയാത്ത പ്രശ്‌നം ഉണ്ടായിരുന്നു. എന്നാല്‍ ഒരോ ഗാനവും ഒപ്പം ഇരുത്തി ഒരോ വാക്കിന്റെയും അര്‍ത്ഥം പഠിപ്പിച്ചാണ് അദ്ദേഹം പാഠിക്കാറുള്ളത്.

തന്നോടൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫേര്‍ട്ടാണ് എന്നാണ് അദ്ദേഹം പറയാറ്. അദ്ദേഹം പറയുന്നത് ഒരു തര്‍ക്കം ഇല്ലാതെ പാടിക്കൊടുക്കാന്‍ കഴിയുന്നത് കൊണ്ടായിരിക്കാം ഇത്. വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു കീരവാണി സാര്‍.

നിങ്ങള്‍ ഇത്രയും നേരം അമേരിക്കയിലേക്ക് വിമാനത്തില്‍ പോകുമ്പോള്‍ എന്തു ചെയ്യും എന്നൊക്കെ ചോദിച്ചയാളാണ്. ഇപ്പോള്‍ അമേരിക്കയിലേക്ക് വിമാനം കയറിപ്പോയി ഗോള്‍ഡന്‍ ഗ്ലോബും ഓസ്‌കറും വാങ്ങി. എല്ലാ വിശേഷ അവസരങ്ങളിലും ഞങ്ങള്‍ സന്ദേശം അയക്കാറുണ്ട് എന്നാണ് കെ.എസ് ചിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.