മമ്മൂക്കയുടെയും ലാലേട്ടന്റെയും വീട്ടിൽ മടങ്ങിപോയ ചെക്കുകൾ ഒരു വലിയ പെട്ടിയിൽ ഇട്ടുവെച്ചിട്ടുണ്ട്: ഫറ ഷിബ്‌ല

കക്ഷി അമ്മണിപ്പിള്ള, കഠിന കടോരമീ അണ്ഡകടാഹം, സോമന്റെ കൃതാവ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഫറ ഷിബ്‌ല.

ഇപ്പോഴിതാ ഫറ ഷിബ്‌ല മമ്മൂട്ടിയെ പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂക്ക യെസ് പറഞ്ഞില്ലയായിരുന്നെങ്കിൽ കണ്ണൂർ സ്ക്വാഡ് എന്ന സിനിമ ഒരിക്കലും യാഥാർത്ഥ്യമാവില്ലായിരുന്നു എന്നാണ് ഫറ പറയുന്നത്.

“നോമ്പിന്റെ സമയത്താണ് കണ്ണൂർ സ്ക്വാഡ് ഷൂട്ട് ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത്. വൈകുന്നേരം നോമ്പ് തുറക്കുന്ന സമയം വരെ വർക്ക് കെഹ്ഹയുന്നത് എനിക്ക് ആലോചിക്കാൻ തന്നെ വയ്യ. നോമ്പ് തുറന്നുകഴിഞ്ഞാൽ ക്ഷീണിക്കും. ചിലപ്പോൾ മണിക്കൂറുകളുടെ ഇടവേളയിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നുണ്ടാവും. അങ്ങനെ എത്ര സമയം വർക്ക് ചെയ്യണം. ആക്ഷൻ ചെയ്യണം.

മമ്മൂക്കയും ലാലേട്ടനും ഇന്നും സിനിമയിൽ നിൽക്കുന്നത് പാഷൻ കൊണ്ടാണ്. അവരുടെയൊക്കെ വീട്ടിൽ ഒരു വലിയ പെട്ടി നിറയെ മടങ്ങിപോയ ചെക്കുകൾ ഉണ്ടെന്ന് ആരോ എന്നോട് പറഞ്ഞിട്ടുണ്ട്. പൈസയേക്കാൾ കൂടുതൽ ജോലിയെ സ്നേഹിച്ചതുകൊണ്ടാണ് അവർ ഇപ്പോഴും നിൽക്കുന്നത്. മമ്മൂക്കയുടെ ഇനിയുള്ള ലൈനപ്പുകൾ ഏതൊരു ആക്ടറും കൊതിക്കുന്ന ഒന്നാണ്.” ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫറ ഷിബ്‌ല ഇങ്ങനെ അഭിപ്രായപ്പെട്ടത്.