കങ്കണ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു, എന്നെ വെച്ച് ദുര്‍മന്ത്രവാദം ചെയ്തു, അര്‍ദ്ധരാത്രി ശവപ്പറമ്പില്‍ പോകാന്‍ പറഞ്ഞു: നടിക്ക് എതിരെ ആരോപണങ്ങളുമായി മുന്‍ കാമുകന്‍

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്ത്. വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ കങ്കണയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും ട്വിറ്ററില്‍ നിന്നും ബാന്‍ ചെയ്യുക വരെയുണ്ടായിട്ടുണ്ട്. നടന്‍ അധ്യായന്‍ സുമനും കങ്കണയും തമ്മിലുള്ള പ്രണയത്തകര്‍ച്ച ബോളിവുഡിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു.

2008 ല്‍ പുറത്തിറങ്ങിയ ഹാലേ ദില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അധ്യായന്റെ അരങ്ങേറ്റം. പിന്നാലെ വന്ന റാസ് ദ മിസ്ട്രി കണ്ടിന്യൂസിലാണ് അധ്യായനും കങ്കണയും ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സമയത്താണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നതും പ്രണയത്തിലാകുന്നതും.

കങ്കണ തന്നെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചുവെന്നായിരുന്നു അധ്യായന്‍ ആരോപിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നു പറച്ചില്‍. തന്റെ സ്ഥാനത്തേക്ക് മറ്റൊരാളായിരുന്നുവെങ്കില്‍ കങ്കണയെ തിരിച്ചു തല്ലുമായിരുന്നുവെന്നും തന്നെ മര്‍ദ്ദിക്കുന്നത് സ്ഥിരം സംഭവം ആയിരുന്നുവെന്നുമാണ് അധ്യായന്‍ പറഞ്ഞത്. മര്‍ദ്ദനം മാത്രമായിരുന്നില്ല നടന്‍ ആരോപിച്ചത്. കങ്കണ തന്നെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം വരെ നടത്തിയെന്നും അധ്യായന്‍ ആരോപിച്ചിരുന്നു. കങ്കണ പല്ലവി എന്ന പേരിലുള്ളൊരു മന്ത്രവാദിയുടെ പക്കല്‍ തന്നെ കൊണ്ടു പോകുമായിരുന്നുവെന്നാണ് താരം പറഞ്ഞത്.

Read more

രാത്രി കങ്കണയുടെ വീട്ടില്‍ പൂജകള്‍ നടത്തുമായിരുന്നു. കറുത്ത പെയിന്റ് അടിച്ച മുറിയിലായിരിക്കും പൂജ നടത്തുക. മുറിയില്‍ ദൈവങ്ങളുടെ ശില്‍പ്പങ്ങളുണ്ടാകുമായിരുന്നു. ഹോമകുണ്ഡവും ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. പൂജയ്ക്കിടെ തന്നെ കങ്കണ മുറിയില്‍ പൂട്ടിയിടുമായിരുന്നുവെന്നും മന്ത്രവാദി തന്നോട് രാത്രി ഒറ്റയ്ക്ക് ശവപ്പറമ്പില്‍ പോകാന്‍ പോലും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടന്‍ ആരോപിച്ചിരുന്നു. തന്റെ കരിയര്‍ തകര്‍ക്കാനായിരുന്നു കങ്കണയുടെ ശ്രമമെന്നും മുന്‍ കാമുകന്‍ ആരോപിച്ചിരുന്നു.