നമ്മള്‍ മമ്മൂക്കയെയും ലാലേട്ടനെയും താരതമ്യം ചെയ്യരുത്: ബിനു പപ്പു

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന നടന്‍ ് ബിനു പപ്പു . കൗമുദിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത് “എല്ലാവരും ചെയ്യാറുളള പരിപാടിയാണ് ഇത്. മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ വലുത് എന്ന് ചോദിച്ച് നമ്മളൊക്കെ കുട്ടിക്കാലത്ത് ഒരുപാട് അടിക്കൂടിയിട്ടുണ്ട്. മമ്മൂക്ക ഡാന്‍സ് കളിക്കുമോ, എന്നാല്‍ ലാലേട്ടന്‍ കളിക്കും എന്നൊക്കെ പറഞ്ഞ് ആയിരുന്നു തര്‍ക്കം”. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്

ഇതൊക്കെ ഇവര്‍ രണ്ടാളും ചെയ്തിട്ടുണ്ട്. രണ്ടാളും രണ്ട് രീതിയിലുളള വെര്‍സറ്റൈല്‍ ആക്ടേഴ്സാണ്. നമുക്ക് അവരെ ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റില്ല. താരതമ്യം ചെയ്യുന്നതാണ് എറ്റവും വലിയ തെറ്റ്”, ബിനു പപ്പു പറയുന്നു. “അവര്‍ സൂപ്പര്‍ താരപദവിയില്‍ വര്‍ഷങ്ങളോളം പണിയെടുത്ത് എത്തിയതാണ്. പണിയെടുത്ത് വന്നവരാണ്. ഓരോ സിനിമ കഴിയുന്തോറും പഠിച്ച് പഠിച്ച് കേറി വന്നു”.

വണ്‍ എന്ന സിനിമയില്‍ മമ്മൂക്ക തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നും ബിനു പപ്പു പറഞ്ഞു. “ക്ലൈമാക്സ് സീന്‍ എടുക്കുമ്പോള്‍ 32 പേജാണ് ഡയലോഗുകള്‍ ഉളളത്. ആ ഒരു ഒറ്റ സീന്‍ 32 പേജായിരുന്നു. അതില് മമ്മൂക്കയും, മുരളി ചേട്ടനും, സിദ്ധിഖ് ഇക്കയും അങ്ങനെ ഒരുപാട് പേര്‍ പറയുന്ന ഡയലോഗുകളുണ്ട്. ഇതൊക്കെ ഓര്‍ത്തുവെച്ചിട്ട് വേണം മമ്മൂക്കയ്ക്ക് നില്‍ക്കാന്‍”.

മമ്മൂക്ക ഡയലോഗ് പഠിച്ചുവെച്ച് അനായാസമായിട്ട് ചെയ്തു. അതും പടം സിങ്ക് സൗണ്ടാണ്”.ഇതൊക്കെ അവരുടെ എക്സ്പീരിയന്‍സ് കൊണ്ട് മാത്രമാണ് സാധിക്കുന്നത്. നമ്മള് മമ്മൂക്കയെയും ലാലേട്ടനെയും താരതമ്യം ചെയ്യരുത്. നമ്മള് താരതമ്യം ചെയ്യുന്നതിനേക്കാള്‍ നല്ലത് നമുക്ക് വളരെ നല്ല രീതിയില് അഭിമാനിക്കാം, ഇവര് രണ്ട് പേരും നമ്മുടെ ടൈമിലാണ് ഉളളതെന്ന്”, ബിനു പപ്പു അഭിമുഖത്തില്‍ പറഞ്ഞു.