ദേഷ്യം വന്നാല്‍ നീളന്‍ മെസേജുകള്‍ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയയ്ക്കും: അമലാ പോള്‍

ദേഷ്യം വരുന്ന സാഹചര്യങ്ങളില്‍ തനിക്കുണ്ടാവുന്ന വിചിത്ര സ്വഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അമലാപോള്‍. ഞാന്‍ അസ്വസ്ഥയായി ഇരിക്കുകയാണെങ്കില്‍ എഴുതാന്‍ തുടങ്ങും ഒരു തെറാപ്പി പോലെ. അതുപോലെ ദേഷ്യം വന്നാല്‍ നീളന്‍ മെസേജുകള്‍ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയച്ചാണ് ദേഷ്യം തീര്‍ക്കുന്നത്.’ അവര്‍ പറഞ്ഞു.

തനിക്ക് സംവിധാനം ചെയ്യാന്‍ താത്പര്യമുണ്ടെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. സംവിധാനം ചെയ്യാന്‍ എനിക്ക് നല്ല താല്‍പര്യമുണ്ട്. കേന്ദ്രകഥാപാത്രം ഞാന്‍ തന്നെ അവതരിപ്പിക്കും. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികളില്‍ രണ്ടാമത്തേത് സംവിധാനമാണ്. നല്ല ഹാര്‍ഡ് വര്‍ക്കാവശ്യമാണ്. അതിന് ഒരുപാട് എക്‌സ്പീരിയന്‍സ് ആവശ്യമാണ്. കഥകള്‍ എഴുതി വീട്ടില്‍ വീട്ടില്‍ വെച്ചിട്ടുണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമലാ പോള്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച മലയാള സിനിമയാണ് ടീച്ചര്‍. ഫഹദ് നായകനായ അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്ത സിനിമയാണ് ടീച്ചര്‍.

ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ടീച്ചറില്‍ അഭിനയിച്ചിരിക്കുന്നു. വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിച്ചത്. വിടിവി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം.