കമൽ സാറിന്റെ സിനിമയാണെങ്കിൽ എന്തായാലും ചുംബനരംഗം ഉണ്ടാകുമെന്ന കാര്യം മറന്നു, എനിക്ക് കരച്ചിൽ വന്നു, ഡയലോഗ് പറഞ്ഞതും അദ്ദേഹം എന്റെ തൊട്ടടുത്ത് വന്നു : മീന

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആഘോഷിക്കപ്പെട്ട നടിമാരിൽ ഒരാളാണ് മീന. 40 വർഷത്തിലേറെ നീണ്ട കരിയറുള്ള അവർ ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെയും രാജ്ഞിയായിരുന്നു. ഉലഗനായകൻ കമൽഹാസനൊപ്പം അവ്വൈ ഷൺമുഖിയിൽ അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവച്ച മീനയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘എല്ലാ കമൽഹാസൻ സിനിമയിലും ഒരു ചുംബന രംഗമുണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. അവ്വൈ ഷൺമുഖി എന്ന സിനിമയിൽ ഞാൻ ആദ്യം ഒപ്പിട്ടപ്പോൾ എനിക്ക് ഈ കാര്യം ഓർമയില്ലായിരുന്നു. പല കാര്യങ്ങളും ആലോചിച്ചിരുന്നു എനിക്ക് ഈ കാര്യം ശരിക്കും ഓർമ ഇല്ലായിരുന്നു. ഷൂട്ടിങ്ങിന്റെ രണ്ടാമത്തെ ദിവസമായിരുന്നു. പാർക്കിൽ കിടന്നു കൊണ്ടുള്ള ഒരു രംഗമായിരുന്നു അത്.’

‘ചുംബനരംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ച് സഹ സംവിധായകൻ എന്നോട് വന്നു പറഞ്ഞു. ഞാൻ അത് കേട്ടതും ഭയന്ന് പോയി. ഞാൻ ഇക്കാര്യം ആലോചിച്ചതേയില്ലലോ എന്ന് ചിന്തിച്ചു. ഇത് എങ്ങനെ ഞാൻ ചെയ്യും. എനിക്കിത് ചെയ്യാൻ പറ്റില്ല എന്നൊക്കെ ആലോചിച്ച് അമ്മയോട് ഞാൻ ഇക്കാര്യം സംവിധായകനോട് പോയി സംസാരിക്കണം എന്ന് പറഞ്ഞു.’

‘രവികുമാർ സർ വളരെ ഡൊമിനേറ്റിം​ഗ് ആണ്. അവരുടെ അടുത്ത് എനിക്ക് സംസാരിക്കാൻ പറ്റില്ല, അമ്മ പോയി സംസാരിക്കണം എന്നൊക്കെ പറഞ്ഞു. അപ്പോഴേക്ക് ഷോട്ട് റെഡിയായി. എനിക്ക് കരച്ചിൽ വന്നു. ഇക്കാര്യം അമ്മയ്ക്കും എനിക്കും മാത്രമേ അറിയുകയുള്ളൂ. അവിടെ ഉള്ളവർക്ക് ആർക്കും അറിയില്ല.’

‘സീൻ റെഡിയായി ഡയലോഗും പറഞ്ഞു. അപ്പോ കമൽ സാർ എന്റെ തൊട്ടടുത്ത് വന്ന് ഈയൊരു തവണ വേണ്ട എന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് ജീവൻ വന്നത്. ഞാൻ ഉടനെ ക്ഷമിക്കണം സാർ, എനിക്ക് ഇത് ചെയ്യാൻ പറ്റില്ല എന്ന് കമൽ സാറിനോട് തുറന്നു പറഞ്ഞു.’ മീന പറഞ്ഞു

1993-ൽ നിർമ്മിച്ച അമേരിക്കൻ മിസിസ് ഡൗട്ട്ഫയറിന്റെ അഡാപ്റ്റേഷനാണ് അവ്വൈ ഷൺമുഖി. അന്തരിച്ച ജെമിനി ഗണേശൻ, നാഗേഷ്, മണിവണ്ണൻ, നാസർ, എസ്.പി. ബാലസുബ്രഹ്മണ്യം, ക്രേസി മോഹൻ, രമേഷ് അരവിന്ദ്, കനൽ കണ്ണൻ, പീറ്റർ ഹെയ്ൻ, കെ.എസ്. രവികുമാർ, ഡൽഹി ഗണേഷ്, ഹീര, റാണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.