സ്ഫടികം ജോര്‍ജ് ചേട്ടന് മുന്നില്‍ ഞാന്‍ കത്തി ഉയര്‍ത്തി കാണിക്കുന്നത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു, അതിന് രാവിലെ മുതല്‍ തല്ല് കൊള്ളുകയായിരുന്നു: ശരത്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ ശരത്. ഒരിടയ്ക്ക് സിനിമയിലും സീരിയലുകളിലും താരം ഒരുപോലെ തിളങ്ങിയിരുന്നു. തന്റെ ആദ്യത്തെ കൊമേഴ്യല്‍ ഹിറ്റ് സിനിമയെ കുറിച്ചാണ് ശരത് തുറന്നു പറയുന്നത്. റെഡ് കാര്‍പെറ്റ് ഷോയില്‍ സ്വാസികയോടാണ് ശരത് സംസാരിച്ചത്.

സുരേഷ് ഗോപിയും മഞ്ജു വാര്യരും ഒന്നിച്ച ജോഷി ചിത്രം പത്രത്തിനെ കുറിച്ചാണ് ശരത് പറയുന്നത്. ചിത്രത്തില്‍ ഇബ്‌നു എന്ന ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചത്. തിയേറ്ററില്‍ തനിക്ക് കൈയ്യടി നേടി തന്ന രംഗത്തെ കുറിച്ചാണ് ശരത് പറയുന്നത്.

മറക്കാന്‍ പറ്റാത്ത സിനിമയാണത്. 1999ല്‍ ആയിരുന്നു. തന്റെ കൊമേഴ്ഷ്യല്‍ ഹിറ്റ് എന്ന് പറയാവുന്ന ആദ്യത്തെ ചിത്രമായിരുന്നു അത്. സ്ഫടികം ജോര്‍ജ് ചേട്ടന്റെ ഓപ്പോസിറ്റ് നിന്നാണ് അന്നത്തെ ഫൈറ്റ് സീന്‍. അന്ന് ടെക്നോപാര്‍ക്ക് ഇത്രയും ആയിട്ടില്ല.

ജോഷി സാര്‍ അവിടെ നൂറോളം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടാണ് എയര്‍പോര്‍ട്ട് പോലെ ആക്കുന്നത്. രാവിലെ മുതല്‍ തന്നെ നമ്മള്‍ തല്ല് കൊള്ളുകയാണ്. പക്ഷേ സ്ഫടികം ജോര്‍ജ് ചേട്ടനെ പോലെ ഒരാളുടെ മുന്നില്‍ കത്തി ഉയര്‍ത്തി കാണിക്കുന്നത് കാണുമ്പോള്‍ തിയേറ്ററില്‍ ആളുകള്‍ കൈയ്യടിച്ചു.

അത് കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത് എന്നാണ് ശരത് പറയുന്നത്. അതേസമയം, ദയ എന്ന സീരിയലിലാണ് ശരത് ഇപ്പോള്‍ അഭിനയിക്കുന്നത്. 1994ല്‍ സ്വയം എന്ന ചിത്രത്തിലാണ് ശരത് ആദ്യം അഭിനയിക്കുന്നത്. സ്വന്തം ജാനിക്കുട്ടി എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.