ഞാന്‍ അപ്പോഴും അക്കാര്യത്തെ കുറിച്ച് സത്യേട്ടനോട് ചോദിച്ചു, 2021 ആയിട്ടും അത് മാത്രം സാധിച്ചിട്ടില്ല: പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ചാന്‍സ് ചോദിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. തന്റെ ജീവിതത്തില്‍ താന്‍ ആദ്യമായി പരിജയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ജയറാമിനെ നായകനാക്കി ഒരുക്കിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ ചാന്‍സ് ചോദിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്.

സുഹൃത്ത് വഴിയാണ് സത്യന്‍ അന്തിക്കാടിനെ നേരില്‍ കാണുന്നത്. കോയമ്പത്തൂരില്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം താന്‍ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് ചെന്നു. കോയമ്പത്തൂരില്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം ഞാന്‍ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് ചെന്നു.

ഇത്രയും വലിയൊരു സംവിധായകനാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് അത്ഭുതപ്പെടും. തങ്ങള്‍ കുറെ നേരം സംസാരിച്ചു. സത്യേട്ടന്‍ പറഞ്ഞു, ‘ഈ ചിത്രത്തില്‍ കഥാപാത്രങ്ങളെല്ലാം ഫിക്സ് ആയി. നല്ലൊരു വേഷം വരട്ടെ, ഞാന്‍ വിളിക്കാം’ എന്ന്. ആ വാക്കുകള്‍ തന്നെ തനിക്ക് ധാരാളമായിരുന്നു. സന്തോഷത്തോടെയാണ് അന്ന് തിരികെ എത്തിയത്.

2002ല്‍ ആണ് ഇത് നടക്കുന്നത്. 2021 ആയിട്ടും തനിക്ക് സത്യേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പറേഷന്‍ ജാവ കണ്ടിട്ട് സത്യേട്ടന്‍ വിളിച്ചു. താന്‍ അപ്പോഴും ചോദിച്ചു. എന്നാണ് തനിക്ക് സത്യേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുക. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് സത്യേട്ടന്‍ പറഞ്ഞു എന്നാണ് ഒരു അഭിമുഖത്തില്‍ പ്രശാന്ത് പറയുന്നത്.