ലാലേട്ടനെ ഡാ എന്നൊക്കെ വിളിച്ച് സംസാരിക്കണമായിരുന്നു.. പേടിയായിരുന്നു: ലുക്മാന്‍

‘ആറാട്ട്’ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ലുക്മാന്‍. ആറാട്ടില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് ലുക്മാന്‍ വേഷമിട്ടത്. മോഹന്‍ലാലിനെ ഡാ എന്നൊക്കെ വിളിച്ച് അഭിനയിക്കാന്‍ തനിക്ക് പേടിയായിരുന്നു എന്നാണ് ലുക്മാന്‍ പറയുന്നത്.

ലാലേട്ടനെ വിറപ്പിച്ച് നിര്‍ത്തുന്ന കഥാപാത്രമായിരുന്നു ആറാട്ടില്‍. ഡാ എന്നൊക്കെ വിളിച്ച് സംസാരിക്കണമായിരുന്നു. പേടിയായിരുന്നു അങ്ങനെ സംസാരിക്കാന്‍. ലാലേട്ടനോട് ചോദിച്ചപ്പോള്‍ ‘സാരമില്ല മോനെ സിനിമയല്ലേ’ എന്ന് പറഞ്ഞു. പുള്ളി ഓക്കേ ആയിരുന്നു, അടിപൊളിയാണ് ലാലേട്ടന്‍.

ലാലേട്ടനെ പോലെയുള്ള മുതിര്‍ന്ന നടന്‍മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഒരുപാട് പഠിക്കാന്‍ ഉണ്ട്. ഇത്രയും വര്‍ഷമായിട്ടും ലാലേട്ടനും മമ്മൂക്കയും ഒക്കെ സിനിമയോട് കാണിക്കുന്ന സീരിയസ്നസ്സ് ഉണ്ട് അത് കാണുമ്പോള്‍ അവരുടെ കൂടെ ഉള്ള നമ്മളും അതുപോലെ ആകും.

കുറച്ച് കൂടെ എളുപ്പമാകും ഫ്രെയിമുകള്‍ എന്നാണ് ലുക്മാന്‍ പറയുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

അതേസമയം, ‘തല്ലുമാല’ ആണ് ലുക്മാന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ജംഷി എന്ന കഥാപാത്രമായാണ് ലുക്മാന്‍ ചിത്രത്തില്‍ വേഷമിട്ടത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ ആയിരുന്നു നായകന്‍. കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.