'ഈ ആഗ്രഹം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല'; ഋഷി കപൂറിന് ഒപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നുവെന്ന് ജാക്കി ഷ്രോഫ്

ബോളിവുഡ് ഇതിഹാസം ഋഷി കപൂറിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ നടക്കാതിരുന്ന ഒരു ആഗ്രഹം വ്യക്തമാക്കുകയാണ് നടന്‍ ജാക്കി ഷ്രോഫ്. ഇതുവരെ ഒരുമിച്ച് ക്യാമറക്ക് മുന്നില്‍ എത്താന്‍ സാധിച്ചിട്ടില്ല, ഇനി അതൊരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന് ജാക്കി ഷ്രോഫ് പറഞ്ഞു.

“”ചിന്റുജി എപ്പോഴും പറയുമായിരുന്നു “ജഗ്ഗു ദാദാ, നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണം. പല സിനിമകളിലും ഒന്നിച്ചെത്തിയെങ്കിലും സ്‌ക്രീനില്‍ ഒപ്പം നിന്ന് അഭിനയിച്ചിട്ടില്ല.” മുതിര്‍ന്ന മികച്ച നടനായതിനാല്‍ എനിക്കും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. സങ്കടം തോന്നുന്നു ഇനി അതൊരിക്കലും യാഥാര്‍ത്ഥ്യമാകില്ല. ഏറ്റവും വിലയേറിയ രത്‌നമാണ് നഷ്ടമായത്”” എന്ന് ജാക്കി ഷ്രോഫ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

1973-ല്‍ “ബോബി” എന്ന ചിത്രം പുറത്തെത്തിയപ്പോള്‍ മുംബൈയില്‍ വെച്ച് ഋഷി കപൂറിനെ കണ്ടതിനെ കുറിച്ചും ജാക്കി ഷ്രോഫ് പറഞ്ഞു. ഏപ്രില്‍ 30-ന് ആണ് ഋഷി കപൂര്‍ അന്തരിച്ചത്.