ഗുജറാത്തിലെ മന്ത്രിസഭ പുനഃസംഘടനയ്ക്ക് പിന്നിലെന്ത്?

മഹാഭൂരിപക്ഷത്തില്‍ കഴിഞ്ഞകുറി വിജയം 30 വര്‍ഷമായി കോണ്‍ഗ്രസിന് കിട്ടാക്കനിയായ സംസ്ഥാനം. ഗുജറാത്ത് പിടിച്ചടക്കിയ ആത്മവിശ്വാസത്തില്‍ കേന്ദ്രത്തിലേക്ക് ചേക്കേറിയ ഗുജറാത്ത് മന്ത്രിമാര്‍. നരേന്ദ്ര മോദിയും അമിത് ഷായുമടങ്ങുന്ന ഗുജറാത്ത് ലോബി ഇന്ത്യന്‍ ഭരണസിരാകേന്ദ്രത്തില്‍ ഇരുപ്പുറപ്പിച്ചിട്ട് 11 കൊല്ലം പിന്നിട്ടിരിക്കുന്നു. ഗുജറാത്തില്‍ ബിജെപി നേടിയ വലിയ വിജയമാണ് കേന്ദ്രത്തിലെ ഭരണത്തിന്റെ ആണിക്കല്ല്. തുടര്‍ച്ചയായ ബിജെപി സര്‍ക്കാരുകള്‍ 1995ന് ശേഷം കോണ്‍ഗ്രസ് നിലംതൊട്ടിട്ടില്ല ഗുജറാത്തില്‍. ബിജെപി പിളര്‍ന്നുള്ള ശങ്കര്‍ സിങ് വഖേലയുടെ രാഷ്ട്രീയ ജനതാപാര്‍ട്ടി 96 മുതല്‍ 97 വരെ ഒരു കൊല്ലം ഭരിച്ചത് വിട്ടാല്‍ 1995 മുതല്‍ ബിജെപി തന്നെയാണ് ഗുജറാത്തിലെ ഭരണകക്ഷി.

Read more

ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയാണ് ഗുജറാത്ത് ബിജെപി നേടിയത്. വോട്ട് കൊള്ളയടക്കം കാര്യങ്ങള്‍ പുറത്തുവരുമ്പോള്‍ 3 പതിറ്റാണ്ടുകള്‍ ബിജെപി കയ്യടക്കി വെച്ച ഗുജറാത്ത് ഏറ്റവും അധികം അട്ടിമറി സംശയ മുനയില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്. എന്തായാലും 2022 ഡിസംബറില്‍ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 182 സീറ്റുകളില്‍ 156 സീറ്റുകളും നേടി അധികാരത്തില്‍ തിരിച്ചെത്തിയ ബിജെപി ഇപ്പോള്‍ ഗുജറാത്തില്‍ കാണിക്കുന്ന അവധാനത ഈ സമയത്ത് പലരേയും ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 182 സീറ്റുകളില്‍ 156 സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തിയ ബിജെപി ഗുജറാത്ത് കോണ്‍ഗ്രസ് പിടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തില്‍ വിരണ്ടിരിക്കുന്നു. വോട്ടുകൊള്ള ആരോപണങ്ങളില്‍ കര്‍ണാടകയും മഹാരാഷ്ട്രയും ബിഹാറും റഡാറില്‍ വരുകയും ഗുജറത്താലേക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കൂടുതല്‍ കടന്നുവരുകയും ചെയ്തപ്പോള്‍ ഭരണം പോകുമെന്ന് സംശയം തോന്നിയ സംസ്ഥാനങ്ങളില്‍ നേതൃനിരയെ മാറ്റി ചുവടുമാറ്റാന്‍ കാണിച്ച അതേ തന്ത്രം ബിജെപി ഗുജറാത്തിലും പയറ്റിയിരിക്കുകയാണ്. 2021ലും ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ഗുജറാത്തില്‍ ഇതേ തന്ത്രം പയറ്റിയിരുന്നു.